Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:35 AM GMT Updated On
date_range 17 April 2018 5:35 AM GMTസര്‍ക്കാർ അതിഥി മന്ദിരങ്ങൾക്ക് ബ്രാൻഡിങ്; പുതിയ കെട്ടിടങ്ങൾ നിർമിക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ െഗസ്റ്റ് ഹൗസുകളില്‍ മികച്ച ഏകീകൃത സേവനം ഉറപ്പാക്കാൻ ബ്രാന്‍ഡ് ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ 28 കോടി രൂപ ചെലവില്‍ 42 മുറികളുള്ള പുതിയ ബ്ലോക്ക് നിർമിക്കും. കോഴിക്കോട്, മൂന്നാര്‍, പൊന്മുടി െഗസ്റ്റ്ഹൗസുകളില്‍ പുതിയ ബ്ലോക്ക് നിർമിക്കും. ആലുവ, കോഴിക്കോട്, തൃശൂര്‍ രാമനിലയം െഗസ്റ്റ് ഹൗസുകളുടെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. സർക്കാർ അതിഥി മന്ദിരങ്ങളുടെ ബ്രാന്‍ഡിങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സൈനേജ്, ലോഗോ, വൈ-ഫൈ, ഹോട്ട്സ്‌പോട്ട്, പി. ഒ. എസ് മെഷീന്‍ ഉപയോഗിച്ച് പണമടയ്ക്കല്‍, മെനുകാര്‍ഡ്, ടേബിള്‍ മാറ്റ്, െഗസ്റ്റ് ഫോള്‍ഡര്‍, ലിനന്‍ എന്നിവക്കും മന്ത്രി തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കാസര്‍കോട് ഗെസ്റ്റ് ഹൗസുകളില്‍ വൈ-ഫൈ ഹോട്ട്സ്‌പോട്ട് സ്ഥാപിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നാണ് സംവിധാനം ഒരുക്കിയത്. കണ്ണൂരില്‍ നേരത്തേ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിച്ചിരുന്നു. 10 എം.ബി.പി.എസ് വേഗമുള്ള വൈ-ഫൈ സംവിധാനത്തില്‍ ദിവസം 300 എം.ബി സൗജന്യമായിരിക്കും. കന്യാകുമാരിയില്‍ നിലവിലെ 12 മുറിയുള്ള െഗസ്റ്റ് ഹൗസിന് പുറമേ, 34 മുറികളോടു കൂടിയ യാത്രി നിവാസ് നിർമിക്കും. ഇതിനായി 17.60 കോടി രൂപയുടെ അനുമതി നല്‍കി. ഗുരുവായൂരിലെ െഗസ്റ്റ് ഹൗസില്‍ ഇപ്പോള്‍ എട്ടു മുറികള്‍ മാത്രമാണുള്ളത്. ഇവിടെ 51 മുറികളുള്ള െഗസ്റ്റ്ഹൗസിെൻറ നിര്‍മാണം ഈ മാസം ആരംഭിക്കും. 22.45 കോടി രൂപയാണ് ചെലവ്. ശബരിമല, ഇടുക്കി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും ഗെസ്റ്റ്ഹൗസ്, യാത്രി നിവാസ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ബ്രാന്ഡിങ്ങിെൻറ ഭാഗമായി കാഷ്‌ലെസ് ഇടപാടുകള്‍ നടത്തുന്നതിന് പി.ഒ.എസ് മെഷീനുകള്‍ എല്ലാ െഗസ്റ്റ് ഹൗസുകളിലും ലഭ്യമാക്കിയിട്ടുണ്ട്. യാത്രി നിവാസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാക്കും. െഗസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ പി. ബാലകിരണ്‍, ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി, എച്ച്.ഡി.എഫ്.സി ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് ഹരി വിജയന്‍, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ എം. രഘുദാസന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story