Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:27 AM GMT Updated On
date_range 17 April 2018 5:27 AM GMTറെഡ്സോൺ: ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: വിമാനത്താവളത്തിെൻറ സുരക്ഷയുടെ ഭാഗമായ റെഡ്സോണിൽ ഉൾപ്പെട്ട വീട്ടുടമകൾക്ക് രണ്ടാംനില നിർമിക്കാനോ പഴയവീടുകൾ പുതുക്കിപ്പണിയാനോ കഴിയാത്ത സാഹചര്യത്തിൽ ഇൗ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ന്യൂഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാന് നോട്ടീസയച്ചു. അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും തിരുവനന്തപുരം എയർപോർട്ട് ഡയറക്ടറും ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. എയർപോർട്ടിെൻറ വികസനത്തിനുവേണ്ടിയാണ് നഗരത്തിലെ 20 വാർഡുകൾ റെഡ്സോണായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ എയർപോർട്ട് അതോറിറ്റിയുടെ നോൺ ഒബ്ജഷൻ സർട്ടിഫിക്കറ്റ് നിലവിൽ ആവശ്യമാണ്. വെട്ടുകാട്, ശംഖുംമുഖം, ചാക്ക, വള്ളക്കടവ്, മുട്ടത്തറ, പെരുന്താന്നി ഉൾപ്പെടെ 5.5 കിലോമീറ്ററിലെ 2000 കുടുംബങ്ങളെയാണ് ഇത് ദോഷകരമായി ബാധിച്ചത്. ഇവർ വിമാനത്താവളത്തിെൻറ വികസനത്തിനുവേണ്ടി കാലാകാലങ്ങളിൽ ഭൂമിവിട്ട് നൽകിയവരാണ്. എൻ.ഒ.സി ലഭിക്കണമെങ്കിൽ 20,000 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകണം. തുകഅടച്ചാലും എൻ.ഒ.സി യഥാസമയം ലഭിക്കണമെന്നില്ലെന്നും കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story