Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:11 AM GMT Updated On
date_range 13 April 2018 5:11 AM GMTരാജേഷ് വധം: പ്രതികൾക്ക് വാൾ നൽകിയയാൾ പിടിയിൽ
text_fieldsbookmark_border
കിളിമാനൂർ: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. സംഭവദിവസം പ്രതികൾക്ക് വാൾ നൽകിയ മുളവന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ എബി ജോൺ (27) ആണ് അറസ്റ്റിലായത്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ആറാംപ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകക്ക് താമസിക്കുന്ന സനുവിെൻറ (33) വീട്ടിൽനിന്ന് കണ്ടെടുത്ത രണ്ടുവാളുകളിൽ ഒരെണ്ണം പ്രതികൾക്ക് നൽകിയത് എബി ജോൺ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കേസിലെ അഞ്ചാംപ്രതി കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്ഫടികം എന്ന സ്വാതി സന്തോഷിെൻറ സുഹൃത്താണ്. സനുവും, സ്വാതി സന്തോഷും ഇപ്പോൾ റിമാൻഡിലാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിെൻറ നേതൃത്വത്തിൽ കിളിമാനൂർ സി.ഐ വി.എസ്. പ്രദീപ്കുമാർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ, വർക്കല സി.ഐ പി.വി. രമേഷ് കുമാർ, എസ്.ഐമാരായ ബി. അരുൺകുമാർ, ശ്യാംജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story