Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദ്യമായി സിഖ്​, ബുദ്ധ,...

ആദ്യമായി സിഖ്​, ബുദ്ധ, ജൈന, പാഴ്​സി വിഭാഗങ്ങളുടെ യോഗം വിളിച്ച്​ സർക്കാർ

text_fields
bookmark_border
* ക്ഷേമപദ്ധതികളുടെ ആനുകൂല്യം മുഴുവൻ ന്യൂനപക്ഷങ്ങൾക്കും ഉറപ്പാക്കും -മന്ത്രി ജലീൽ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർ യോഗം വിളിച്ചു. ന്യൂനപക്ഷ വകുപ്പി​െൻറ ചുമതലയുള്ള മന്ത്രി കെ.ടി ജലീലി​െൻറ അധ്യക്ഷതയിലാണ് ഇൗ മതവിഭാഗങ്ങളുടെ പ്രതിനിധികളുടെ യോഗം ചേർന്നത്. വിവിധ ജില്ലകളിൽ ചിതറിക്കിടക്കുന്ന ഇൗ മതവിഭാഗങ്ങളുടെ 25 പ്രതിനിധികളാണ് യോഗത്തിനെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ യോഗത്തിൽ പറഞ്ഞു. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും ലഭ്യമാകുന്ന എല്ലാ പരിരക്ഷയും സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും ഉറപ്പാക്കും. വർഷത്തിലൊരിക്കൽ ഇവരുടെ യോഗം വിളിച്ചുചേർക്കും. ക്ഷേമപദ്ധതികളുടെ വിവരങ്ങൾ ഇൗ വിഭാഗങ്ങളെ അറിയിക്കാൻ മന്ത്രി ന്യൂനപക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൈന മതസമുദായത്തെ പ്രതിനിധാനം െചയ്ത് കോഴിക്കോട്, വയനാട്, കൊച്ചി, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള നേതാക്കൾ, ബുദ്ധ മത വിഭാഗത്തെ പ്രതിനിധാനം െചയ്ത് അഭയലോക ബുദ്ധിസ്റ്റ് കമ്യൂണിറ്റി, ഇൻറർനാഷനൽ ബുദ്ധിസ്റ്റ് യൂത്ത് ഒാർഗനൈസേഷൻ, ബുദ്ധിസ്റ്റ് കൗൺസിൽ കേരള ആൻഡ് ദ ബുദ്ധിസ്റ്റ് റിസർച് സ​െൻറർ, പ്രബുദ്ധ ഭാരത് സംഘ് നേതാക്കൾ, പാഴ്സി വിഭാഗത്തെ പ്രതിനിധാനം െചയ്ത് കോഴിക്കോട് പാഴ്സി അഞ്ചുമാൻ പ്രസിഡൻറ് മാർഷൽ ദാരിയസ്, സിഖ് സമുദായത്തെ പ്രതിനിധാനം െചയ്ത് ബൻറി സിങ് എന്നിവർ പെങ്കടുത്തു. ന്യൂനപക്ഷ ഡയറക്ടർ ഡോ.എ.ബി മൊയ്തീൻകുട്ടി, അഡീഷനൽ സെക്രട്ടറി ദിലീപ്കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ എ. ഫാസിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story