Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:29 AM GMT Updated On
date_range 12 April 2018 5:29 AM GMTസാലിഹുമായുള്ള സൗഹൃദമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് തൻസീറിെൻറ മൊഴി
text_fieldsbookmark_border
കരുനാഗപ്പള്ളി: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി മുഹമ്മദ് സാലിഹ് എന്ന അലിഭായിയെയും ഇയാളുടെ കൂട്ടാളി തൻസീറിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. സാലിഹുമായുള്ള സൗഹൃദമാണ് കൊലക്ക് കൂട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് തൻസീർ പൊലീസിനോട് സമ്മതിച്ചു. ആസൂത്രണത്തിലും രാജേഷിനെ കൊലപ്പെടുത്താനുള്ള യാത്രയിലും ആദ്യവസാനം സാലിഹിനൊപ്പമുണ്ടായിരുെന്നന്നും തൻസീർ മൊഴി നൽകി. സംഭവ ദിവസം രാത്രി മടവൂരിലേക്ക് കാറോടിച്ചതും സാലിഹും അപ്പുണ്ണിയും ചേർന്ന് രാജേഷിനെ വെട്ടിവീഴ്ത്തുമ്പോൾ പുറത്തുനിന്നാരും അവിടേക്ക് കടന്നുവരാതെ വാളുമായി കാവൽ നിന്നതും താനായിരുെന്നന്ന് തൻസീർ വെളിപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അപ്പുണ്ണിയെയും കൊലപാതകത്തിന് നിർദേശിച്ച അബ്ദുൽ സത്താറിനെയുമാണ് ഇനി പിടികൂടാനുള്ളത്. അപ്പുണ്ണിക്കായി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തിവരുകയാണ്. സാലിഹാണ് കൊലപാതകത്തിന് തെൻറ സഹായം തേടിയതെന്നും ഖത്തറിലെ വ്യവസായിയായ അബ്ദുൽ സത്താറിനുവേണ്ടിയുള്ള ക്വട്ടേഷനാണിതെന്ന് പറഞ്ഞിരുെന്നന്നും തൻസീർ വെളിപ്പെടുത്തിയതായി പൊലീസ് സൂചന നൽകി. തനിക്ക് സാമ്പത്തിക നേട്ടമൊന്നുമുണ്ടായിട്ടില്ലെന്നാണ് തൻസീർ പൊലീസിനോട് വെളിപ്പെടുത്തിയതെങ്കിലും ഇയാളുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളടക്കം പൊലീസ് പരിശോധിക്കും. ക്വട്ടേഷൻ സംഘത്തലവൻ അലിഭായി എന്ന മുഹമ്മദ് സാലിഹാണ് കേസിൽ ഒന്നാം പ്രതി. ഇനിയും പിടികിട്ടാത്ത കായംകുളം അപ്പുണ്ണിയാണ് രണ്ടാം പ്രതി. പൊലീസിെൻറ പിടിയിലായ കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കേതിൽ വീട്ടിൽ തൻസീർ മൂന്നാം പ്രതിയാണ്. ക്വട്ടേഷൻ നൽകിയ ഖത്തറിലെ വ്യവസായി സത്താറാണ് നാലാം പ്രതി. പൊലീസ് അറസ്റ്റ് ചെയ്ത സ്വാതി സന്തോഷ് അഞ്ചും സനു ആറും യാസീൻ മുഹമ്മദ് ഏഴും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story