Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:08 AM GMT Updated On
date_range 11 April 2018 5:08 AM GMTഎഴുത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കഴിഞ്ഞു ^എം. മുകുന്ദൻ
text_fieldsbookmark_border
എഴുത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കഴിഞ്ഞു -എം. മുകുന്ദൻ തിരുവനന്തപുരം: എഴുത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ എഴുത്തുകാരിൽ ഒരാളാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് സാഹിത്യകാരനും സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷൻ ചെയർമാനുമായ എം. മുകുന്ദൻ. സി.വി.കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും പുരോഗമനവാദവും എന്നും രണ്ട് ധ്രുവങ്ങളിലാണ്. എന്നാൽ, ഈശ്വരനെ പുരോഗമന ആശയങ്ങളുമായും സോഷ്യലിസവുമായും കണ്ണിചേർക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പുതിയ കാലഘട്ടത്തിൽ അദ്ദേഹം കാണിച്ചത് വലിയൊരു സാഹസികതയാണ്. ആത്മീയതയിലെ നന്മയെ തിരിച്ചറിയുന്നതാണ് അദ്ദേഹത്തിെൻറ ഓരോ കൃതിയും. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഓരോരുത്തരും ഈ അവാർഡിനെ ഹൃദയംകൊണ്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സി.വി. കുഞ്ഞുരാമനെപ്പോലുള്ള മഹത് പ്രതിഭയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിഷ്ണുനാരായണൻ നമ്പൂതിരി പറഞ്ഞു. ൈതക്കാെട്ട അദ്ദേഹത്തിെൻറ വസതിയിൽ നടന്ന ചടങ്ങിൽ സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തക സരിത വർമ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി, മറ്റു കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story