Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂർ മെഡിക്കൽ...

കണ്ണൂർ മെഡിക്കൽ കോളജിനെതിരെ പരാതിയ​ുമായി വിദ്യാർഥികൾ രാജേന്ദ്രബാബു കമ്മിറ്റിയിൽ

text_fields
bookmark_border
* തെളിവെടുപ്പിന് ഹാജരാകാതെ കോളജ് അധികൃതർ തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച പ്രവേശനം സാധൂകരിക്കാൻ സർക്കാർ നിയമനിർമാണം നടത്തിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വിദ്യാർഥികൾ പ്രവേശന മേൽനോട്ടസമിതിയിൽ. തിങ്കളാഴ്ച നടന്ന തെളിവെടുപ്പിൽനിന്ന് കോളജ് അധികൃതർ വിട്ടുനിന്നതോടെ നിരാശരായി വിദ്യാർഥികൾ മടങ്ങുകയും ചെയ്തു. 2016-17 വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽ ഒരു വിഭാഗമാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്. എൻ.ആർ.െഎ േക്വാട്ടയിൽ പ്രവേശനം നേടിയവരിൽനിന്ന് വൻ തുക അമിതമായി വാങ്ങിയെന്നായിരുന്നു ചില വിദ്യാർഥികളുടെ പരാതി. 2016-17 വർഷത്തെ പ്രവേശനം റദ്ദാക്കിയതോടെ 13 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചിരുന്നു. ഇൗ വിദ്യാർഥികളും ഫീസും രേഖകളും തിരികെ ആവശ്യപ്പെട്ട് രാജേന്ദ്രബാബു കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇവർക്ക് നേരത്തെ കമ്മിറ്റി ഇടപെട്ട് ഭാഗികമായി ഫീസ് തിരികെ വാങ്ങിനൽകിയിരുന്നു. അവശേഷിക്കുന്ന തുക തിരികെ നൽകുന്നത് സംബന്ധിച്ചാണ് കോളജ് മാനേജ്മ​െൻറിനെ കമ്മിറ്റി വിളിപ്പിച്ചത്. ഒാരോ വിദ്യാർഥിക്കും ഏഴ് ലക്ഷത്തോളം രൂപ നൽകാൻ ബാക്കിയുണ്ട്. എന്നാൽ, കോളജിൽ സമരം നടക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തെ സാവകാശം വേണമെന്നാണ് കോളജ് അധികൃതർ കമ്മിറ്റിയെ അറിയിച്ചത്. എന്നാൽ, േകാളജ് അധികൃതർ ബോധപൂർവം വിട്ടുനിന്നതാണെന്ന നിലപാടിലാണ് വിദ്യാർഥികൾ. അനധികൃതമായി ഫീസ് വാങ്ങി നടത്തിയ പ്രവേശനം ക്രമപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ നിയമനിർമാണം നടത്തിയതും സുപ്രീംകോടതി സ്റ്റേ ചെയ്തതും. തുടർന്ന്, നിയമസഭ പാസാക്കിയ ബിൽ ഗവർണർ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story