Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:08 AM GMT Updated On
date_range 10 April 2018 5:08 AM GMTവിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
കാട്ടാക്കട: ആനക്കൊമ്പിൽ തീർത്ത വിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച സംഭവത്തിൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ഊരൂട്ടമ്പലം മണ്ണടിക്കോണം അത്തം വീട്ടിൽ അജയകുമാറിനെ (50) വനം വകുപ്പ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് നെയ്യാറ്റിൻകരയിൽനിന്നാണ് വിൽപനക്ക് കൊണ്ടുവന്ന രണ്ട് ശ്രീകൃഷ്ണ വിഗ്രഹം വനംവകുപ്പ് പിടികൂടിയത്. വിഗ്രഹവുമായെത്തിയ പെരുമ്പഴുതൂർ സ്വദേശി സൈമൺ (60) അന്ന് അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. സംസ്ഥാനാനന്തര ബന്ധമുള്ള ആനക്കൊമ്പ് വിൽപന സംഘവുമായി അജയന് ബന്ധമുള്ളതായി വനപാലകർ അറിയിച്ചു. ഒന്നേമുക്കാൽ കിലോഗ്രാം തൂക്കമുള്ള രണ്ട് വിഗ്രഹങ്ങളാണ് പിടിച്ചെടുത്തതെന്ന് പരുത്തിപള്ളി റേഞ്ച് അധികൃതർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story