Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:32 AM GMT Updated On
date_range 7 April 2018 5:32 AM GMT'ഇടം വിഷൻ 2030' ലോക ശ്രദ്ധയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഭവന നിർമാണം ഉൾപ്പെടെ സർക്കാറിെൻറ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് കുണ്ടറയിൽ തുടക്കമിട്ട 'ഇടം വിഷൻ 2030' എന്ന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ തയാറാക്കിയ ഭവനപദ്ധതിയുടെ മാതൃകക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഇടം ചെയർപെഴ്സൺ കൂടിയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച െഎക്യരാഷ്ട്രസഭ അസംബ്ലിയിൽ 'സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും' എന്ന വിഷയത്തിലുള്ള രാജ്യാന്തര സമ്മേളനത്തിൽ പദ്ധതി അവതരിപ്പിക്കും. താനുൾപ്പെടെ ഉദ്യോഗസ്ഥസംഘവും വിദ്യാർഥികളും ശനിയാഴ്ച െഎക്യരാഷ്ട്രസഭയിലേക്ക് പുറപ്പെടുമെന്നും മന്ത്രി പറഞ്ഞു. ടി.കെ.എം കോളജിലെ യു.എൻ ചാപ്റ്ററാണ് ഇടം പ്രോജക്ടുമായി ചേർന്ന് ചെലവ് ചുരുക്കിയുള്ള ഭവനനിർമാണ പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. സാങ്കേതികമായി മികച്ച് നിൽക്കുന്ന ദൃഢതയുള്ള മോഡലാണ് രൂപപ്പെടുത്തിയത്. ഒരു സെൻറിൽ 400 ചതുരശ്ര അടിയുള്ള വീടിന് നാലുലക്ഷം രൂപയാണ് ചെലവ് വരുക. പദ്ധതിയുടെ ഗുണനിലവാര പരിശോധനയിലും തൃപ്തിയറിച്ചു. ഇതിനൊപ്പം കുണ്ടറയിൽ നടന്നുവരുന്ന ജലസംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളും പരിഗണിച്ചിട്ടുണ്ട്. കൊല്ലം കലക്ടർ ഡോ.എസ്. കാർത്തികേയൻ അവതരിപ്പിക്കും. 130 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്ക് പദ്ധതി സ്വീകാര്യമായാൽ ധനസഹായം അടക്കമുള്ളവ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ടി.കെ.എം. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.എസ്. അയൂബ്, പ്രോജക്ട് അഡ്വൈസർ മുഹമ്മദ് അസീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story