Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:38 AM GMT Updated On
date_range 2018-04-06T11:08:57+05:30രാജേഷ് വധം: ഗൂഢാലോചന നടത്തിയയാളും കാർ എത്തിച്ച രണ്ടുപേരും പിടിയിൽ കൊലക്കുപയോഗിച്ച വാളുകൾ കണ്ടെത്തി
text_fieldsകിളിമാനൂർ: മുൻ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച കാർ ബംഗളൂരുവിൽനിന്ന് കായംകുളത്തെത്തിച്ച രണ്ട് പേരെ കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പങ്കുള്ള കൊല്ലം ശക്തികുളങ്ങര കുന്നിൻമേൽ ചേരിയിൽ ആലാട്ട് തെക്കതിൽ വീട്ടിൽനിന്നും, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന ബി. സനു(33)വുമാണ് അറസ്റ്റിലായത്. വാഹനം കായംകുളെത്തത്തിച്ച ബി.ടെക് ബിരുദധാരികളായ ഒാച്ചിറ മേമന കട്ടച്ചിറവീട്ടിൽ യാസിം അബൂബക്കർ (25), അജന്താ ജങ്ഷൻ സ്വദേശി നിഖിൽ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സനുവിെൻറ വീട്ടിൽനിന്ന് കൊലക്കുപയോഗിച്ച രണ്ട് വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ചിത്രം എടുക്കാൻ കിളിമാനൂർ പൊലീസ് മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. കൊലപാതകത്തിൽ സനുവിെൻറ പങ്കിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആയുധങ്ങൾ ശേഖരിച്ചതും പ്രതികൾ താമസിച്ചതും സനുവിെൻറ വീട്ടിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇവിടെ കൊണ്ടുവരുകയും ചെയ്തു. സനുവിെൻറ നേതൃത്വത്തിൽ 'സാത്താൻ ചങ്ക്സ്' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മുഖ്യപ്രതികളായ അലിഭായ്, അപ്പുണ്ണി എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അന്വേഷണസംഘം പറഞ്ഞു. അപ്പുണ്ണി തമിഴ്നാട്ടിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. തമിഴ്നാട് പൊലീസുമായി ചേർന്നുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Next Story