Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:15 AM GMT Updated On
date_range 5 April 2018 5:15 AM GMTകാണാതായ വിദേശിയുടെ തിരച്ചിലിന് വ്യോമസേനയും നാവികസേനയും
text_fieldsbookmark_border
തിരുവനന്തപുരം: കോവളത്ത് നിന്ന് കാണാതായ വിദേശയുവതിക്കായി നാവികസേന നടത്തുന്ന തിരച്ചിൽ തുടരുന്നു. ഏപ്രിൽ ഒന്നിന് വ്യോമസേനയുടെ എ.എൻ 32 വിമാനം സുലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്ന് കൊച്ചിയിൽ എത്തി അവിടെ നിന്നും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരെയും 1000 കിലോ ഭാരം വരുന്ന മറ്റ് മുങ്ങൽ ഉപകരണങ്ങളെയും കൊണ്ട് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. ദക്ഷിണ നാവിക സേന ആറ് മുങ്ങൽ വിദഗ്ധർ, നാവിക ബോട്ടുകൾ, സോനാർ യന്ത്രം (ശബ്ദതരംഗങ്ങളിൽ നിന്ന് വെള്ളത്തിനടിയിലെ വസ്തുക്കളെക്കുറിച്ചറിയാനുള്ള ഉപകരണം) എന്നിവ തിരച്ചിലിനായി അനുവദിച്ചു. ഞായറാഴ്ച ഉച്ചയോടെ കോവളത്തെത്തിയ നാവിക സേനാംഗങ്ങൾ േഗ്രാവ് ബീച്ചിലും ലൈറ്റ് ഹൗസ് ബീച്ചിലും തിരച്ചിൽ നടത്തി. േഗ്രാവ് ബീച്ച്, സമുദ്ര ബീച്ച്, സീ റോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ പാറയിടുക്കുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തി. വ്യാഴാഴ്ചയും ലൈറ്റ് ഹൗസ് മുതൽ മസ്ജിദ് വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തും. ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story