Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:08 AM GMT Updated On
date_range 4 April 2018 5:08 AM GMTദയാവധം വേണമെന്ന് നിയമവിദഗ്ധർ
text_fieldsbookmark_border
തിരുവനന്തപുരം: യന്ത്രം പോലെ പ്രവർത്തിക്കുന്ന ഹൃദയം മാത്രം ബാക്കിയാവുമ്പോൾ ആത്മാവിെൻറ മോചനം തീർച്ചയായും സ്വാഗതം ചെയ്യണമെന്ന് മുൻ ഹൈകോടതി ജഡ്ജി ജ. സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ആത്മാവ് അനുഭവിക്കുന്ന വേദനയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് നിയമനിർമാണം വൈകിക്കരുത്. ദയാവധത്തെ കുറ്റം പറയുന്നവർ വേദന കാരണം പുളയുന്നവരുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നു. ആരോഗ്യം മൗലികാവകാശമാക്കണമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ ആവശ്യപ്പെട്ടു. ഇടതുകാലിന് ഒടിവുണ്ടാകുമ്പോൾ വലതുകാലിൽ പ്ലാസ്റ്റർ ഇടുന്ന ഡോക്ടർമാർ ഉണ്ടെന്ന് ജ. ജെ.ബി. കോശി പറഞ്ഞു. കമീഷനു വേണ്ടി ലാബ് നിർദേശിക്കുന്ന ഡോക്ടർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story