Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:41 AM GMT Updated On
date_range 3 April 2018 5:41 AM GMTസ്കൂള്‍ ജീവനക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
text_fieldsbookmark_border
പത്തനാപുരം: സ്കൂള്‍ ജീവനക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മാങ്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ജീവനക്കാരിയായ പാടം ലക്ഷംവീട്ടില്‍ പാലനില്‍ക്കുന്നതില്‍ ഉഴത്തില്‍ വീട്ടില്‍ തനൂജയാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. തനൂജയുടെ മാതാവ് പൊലീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യോഗം നടന്നത്. കഴുത്തില്‍ വയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെതെങ്കിലും ആത്മഹത്യ ചെയ്തതിെൻറ അടയാളങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നാൽ, മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് പറയുന്നു. നിരവധി നാളുകളായി യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് കേസ് നല്‍കുകയും ഹൈകോടതി വാദം കേള്‍ക്കുകയും ചെയ്തതാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനി ലാൽ, ഷാജി പാടം, ആരോമൽ മേടക്കട, പാടം മുസ്തഫ, മുരളി പാലവിളയിൽ, സജീവ് റാവുത്തർ, രാജേഷ് ഉപ്പുഴി, വിക്രമൻ, സുശീല, ഫാസില, കണ്ണൻ, പ്രശാന്ത്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story