Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:23 AM GMT Updated On
date_range 3 April 2018 5:23 AM GMTകൈക്കൂലി: ബി.എസ്.എഫ് കമാൻഡൻറിന് ഉപാധികളോടെ ജാമ്യം
text_fieldsbookmark_border
തിരുവനന്തപുരം: അരക്കോടിയോളം രൂപ കോഴവാങ്ങിയ ബി.എസ്.എഫ് കമാൻഡൻറ് ജിബു ഡി.മാത്യുവിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ജിബു ഡി.മാത്യു എറണാകുളം ജില്ല വിട്ട് മറ്റൊരു ജില്ലയിലും പ്രവേശിക്കാൻ പാടില്ല, ബി.എസ്.എഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി നാസറിേൻറതാണ് ഉത്തരവ്. നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള കാലാവധി ആയതിനാലും കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാലുമാണ് പ്രതിക്ക് ജാമ്യം നൽകണമെന്ന വാദം കോടതി നിഷേധിക്കാത്തത്. ജിബു ഡി. മാത്യു മുമ്പ് നൽകിയിരുന്ന രണ്ട് ജാമ്യഹരജികളും കോടതി നിരസിച്ചിരുന്നു. അറുപത് ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പത്തനംതിട്ട സ്വദേശി ജിബുവിനെ ട്രെയിനിൽ യാത്ര ചെയ്യവെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.ഐ ജനുവരി 31ന് പിടികൂടിയത്. ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപൂർ യൂനിറ്റിലാണ് ഇയാൾ ജോലിചെയ്യുന്നത്. സി.ബി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു അറസ്റ്റ്. കോഴ വാങ്ങിയ ജിബു കള്ളക്കടത്ത് സംഘത്തിന് വഴിവിട്ട സഹായം നൽകിയിരുന്നതായി സി.ബി.ഐ അന്വേഷണത്തിൽ ബോധ്യമായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് മുഹമ്മദ് ഇമാമുൾ ഹഖ് എന്ന ബിഷു ഷെയ്ഖെന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരനെയും സി.ബി.െഎ പിടികൂടിയിരുന്നു. ബിഷു ഷെയ്ഖ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാേപക്ഷ കോടതി കഴിഞ്ഞതവണ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story