Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്തിനിർഭരമായി...

ഭക്തിനിർഭരമായി ആറാട്ട്; പൈങ്കുനി ഉത്സവം കൊടിയിറങ്ങി

text_fields
bookmark_border
തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ ആറാട്ടോടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയിറങ്ങി. പാതയോരങ്ങളിൽ നിറപറയും നിലവിളക്കുമായി ഘോഷയാത്രയെ ഭക്തർ വരവേറ്റു. തുടർന്ന് അസ്തമയ സൂര്യനെയും ആയിരക്കണക്കിന് ഭക്തരെയും സാക്ഷിയാക്കി ശംഖുംമുഖം കടലിൽ ആറാടി ഇത്തവണത്തെ പൈങ്കുനി ഉത്സവം കൊടിയിറങ്ങി. ഞായറാഴ്ച വൈകീട്ട് 5.15ഓടെയാണ് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേനടയില്‍നിന്ന് പുറത്തിറങ്ങിയത്. വെള്ളിയിലുണ്ടാക്കിയ ശ്രീപത്മനാഭസ്വാമി, നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഗരുഡ വാഹനത്തിലാണ് എഴുന്നള്ളിച്ചത്. 24 കീഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിനു മുമ്പ് പോറ്റിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും നടന്നു. ആന എഴുന്നള്ളിപ്പായിരുന്നു മുന്നിൽ. കോൽക്കാരും, കുന്തക്കാരും, വാൾക്കാരും, ആയുധധാരികളായ പൊലീസും, റവന്യൂ വകുപ്പ് ജീവനക്കാരും അകമ്പടിയായി. പടിഞ്ഞാേറകോട്ട കടന്നപ്പോൾ 21 ആചാരവെടികൾ മുടങ്ങി ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ഉടവാളേന്തി നേതൃത്വം നല്‍കി. ആദിത്യവര്‍മ, തന്ത്രി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരും മുന്‍നിരയിലുണ്ടായിരുന്നു. ഗജവീരന്മാരും അശ്വാരൂഢ സേനയും ആര്‍മി ബാൻഡും വാദ്യഘോഷങ്ങളും നൂറുകണക്കിന് ഭക്തരും ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. വിമാന സര്‍വിസുകള്‍ക്ക് സമയമാറ്റം നല്‍കിയാണ് എയര്‍പോര്‍ട്ടിലൂടെ ഘോഷയാത്ര കടന്നുപോയത്. ശംഖുംമുഖത്തെ ചടങ്ങുകള്‍ക്ക് ശേഷം ആറാട്ട് ഘോഷയാത്ര മടക്കയാത്ര തുടങ്ങി. രാത്രിയോടെ ക്ഷേത്രത്തില്‍ മടങ്ങിയെത്തി. തുടര്‍ന്ന് തന്ത്രി കൊടിയിറക്കം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story