Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:15 AM GMT Updated On
date_range 1 April 2018 5:15 AM GMTഅവസാനഘട്ടത്തിൽ കൈകാര്യം ചെയ്തത് 10,000 കോടിയിലധികം രൂപയുടെ 168298 ബില്ലുകൾ
text_fieldsbookmark_border
തിരുവനന്തപുരം: നടപ്പ് സാമ്പത്തികവര്ഷത്തിെൻറ അവസാനം നടന്നത് 10,000 കോടി രൂപയുടെ ഇടപാട്. കഴിഞ്ഞ മൂന്ന് പ്രവൃത്തി ദിനങ്ങളിലായി പദ്ധതി-പദ്ധതിയേതര ഇനങ്ങളിലായി 10000 കോടിയിലധികം രൂപയുടെ 168298 ബില്ലുകളാണ് ധനവകുപ്പും ട്രഷറിയും കൈകാര്യം ചെയ്തത്. ശനിയാഴ്ച മാത്രം 3,660 കോടി രൂപയുടെ ഇടപാടാണ് ട്രഷറിയില്‍ നടന്നത്. ഇത് റെക്കോഡാണ്. ശനിയാഴ്ച നാലുവരെ മാത്രമേ ബില്ലുകള്‍ സ്വീകരിക്കൂവെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും രാത്രി എട്ടുവരെ ബില്ലുകള്‍ സ്വീകരിച്ചു. ശനിയാഴ്ച രാത്രി എട്ട് വരെയുള്ള കണക്ക് പ്രകാരം തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 90 ശതമാനം കടന്നു. സംസ്ഥാന പദ്ധതിച്ചെലവ് 85 ശതമാനവും കടന്നിട്ടുണ്ട്. 24 മുതൽ ബില്ലുകള്‍ ക്യൂവില്‍ െവച്ച് ക്രമപ്രകാരം പാസാക്കുമെന്നാണ് അറിയിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസം പൊതു അവധിയായിരുന്നെങ്കിലും അന്നുവരെ സമര്‍പ്പിക്കപ്പെട്ട ബില്ലിെൻറ തുടർനടപടികള്‍ ട്രഷറി ജീവനക്കാര്‍ പൂർത്തിയാക്കിയിരുന്നു. ശനിയാഴ്ച നാലിനുശേഷം ലഭിച്ച ബില്ലുകള്‍ ക്രമം അനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ പണം നല്‍കും. ചെലവിന് ഗുണപരമായ മാറ്റം കൈവന്നുവെന്ന് മന്ത്രി ഡോ. തോമസ് ഐസക് അവകാശപ്പെട്ടു. അനിവാര്യമായ കാരണങ്ങളാലല്ലാതെ പണം മാറ്റിയിട്ട് ചെലവ് കാണിക്കാന്‍ അനുവദിച്ചിട്ടില്ല. അതുപോലെ നല്ലൊരു ശതമാനം കരാറുകാര്‍ക്കും സാധനങ്ങളോ സേവനങ്ങളോ നല്‍കിയവര്‍ക്കും വ്യക്തി ഗുണഭോക്താക്കള്‍ക്കും അവരുടെ അക്കൗണ്ടിലേക്കാണ് തുക നല്‍കിയത്. ട്രഷറിയില്‍ നടപ്പാക്കിയ ഇൻറഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ് സിസ്റ്റമാണ് (െഎ.എഫ്.എം.എസ്) ഇതിന് സഹായിച്ചത്. െഎ.എഫ്.എം.എസ് വഴി എല്ലാ ട്രഷറികളും പരസ്പരം ബന്ധിപ്പിച്ചതിെൻറ വേഗവും ഇക്കുറിയുണ്ടായിരുന്നു. ബില്ലുകളുടെയും ഉത്തരവുകളുടെയുമെല്ലാം ഇലക്ട്രോണിക് കൈകാര്യത്തിനും ഇത് വഴിെവച്ചു. കൂടാതെ സംസ്ഥാന ട്രഷറി പ്രധാന ബാങ്കുകളുമായും ആര്‍.ബി.ഐയുമായും ഈ സംവിധാനം ബന്ധപ്പെടുത്തിയിരുന്നു. കരാറുകാര്‍ക്കോ ഉപഭോക്താക്കള്‍ക്കോ കച്ചവടക്കാര്‍ക്കോ ബില്ല് നൽകാൻ ഏതെങ്കിലും ട്രഷറിയില്‍ പോകേണ്ട ആവശ്യമില്ലായിരുന്നു. എവിടെനിന്നും ഓണ്‍ലൈനായി സമർപ്പിക്കാനും സൗകര്യമൊരുക്കി. അതേസമയം, വര്‍ഷാവസാനം ബില്ലുകള്‍ കൂട്ടമായി വരുന്ന പ്രവണത മാറണമെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. പണം മാറ്റിയിടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും പദ്ധതിച്ചെലവ് വലിയതോതില്‍ ഉയര്‍ന്നത് യഥാര്‍ഥത്തില്‍ പ്രവൃത്തികള്‍ നടന്നുവെന്നതിെൻറ െതളിവാണെന്നാണ് ധനവകുപ്പിെൻറ വിലയിരുത്തൽ. പദ്ധതി അടങ്കല്‍ 100 ശതമാനവും ചെലവഴിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2016--17ല്‍ ചെലവഴിക്കാതെ അവശേഷിച്ച തുക ഈ സാമ്പത്തികവര്‍ഷം ചെലവഴിക്കുന്നതിന് അനുമതി നല്‍കാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story