Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:09 AM GMT Updated On
date_range 1 April 2018 5:09 AM GMTമുൻ അഡീഷനൽ സെയിൽസ് ടാക്സ് ഓഫിസറെയും അബ്കാരി കോൺട്രാക്ടറെയും കഠിന തടവിന് ശിക്ഷിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അബ്‌കാരി കോൺട്രാക്ടറുമായി ഗൂഢാലോചന നടത്തി സർക്കാറിലേക്ക് ടാക്സ് ഇനത്തിൽ അടയ്ക്കേണ്ട ഒരു കോടിയിലധികം രൂപ അടയ്ക്കാതെ തിരിമറി നടത്തിയ കേസിൽ മുൻ അഡീഷനൽ സെയിൽസ് ടാക്സ് ഓഫിസറെയും അബ്കാരി കോൺട്രാക്ടറെയും രണ്ടുവർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കാനും കോട്ടയം വിജിലൻസ് കോടതി വിധിച്ചു. 1995-1996 കാലഘട്ടത്തിൽ വൈക്കം അഡീഷനൽ സെയിൽസ് ടാക്സ് ഓഫിസറായിരുന്ന ചിറയിൻകീഴ് ഇടവയിൽ മാതവിളാകം വീട്ടിൽ സി.എം. ഫൈസി അബ്‌കാരി കോൺട്രാക്ടറായ മോനിപ്പള്ളി കുര്യനാട് കപ്പിലുമാക്കിൽ വീട്ടിൽ ജോൺ കുര്യനുമായി ചേർന്ന് ഗൂഢാലോചന നടത്തി സർക്കാറിലേക്ക് ടാക്സ് ഇനത്തിൽ അടയ്ക്കേണ്ട ഒരു കോടി 12 ലക്ഷം സർക്കാറിലേക്ക് അടയ്ക്കാതെ തിരിമറി നടത്തിയെന്നുള്ളതാണ് വിജിലൻസ് കേസ്. കോട്ടയം വിജിലൻസ് കോടതി ജഡ്ജി വി. ദിലീപാണ് കുറ്റക്കാരാണെന്ന് കണ്ടതിനെ തുടർന്ന് പ്രതികളെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവ് കൂടുതൽ അനുഭവിക്കണം. കോട്ടയം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പിമാരായ സി.എ ഡൊമിനിക്, പി. കൃഷ്ണകുമാർ, പൊലീസ് ഇൻസ്പെക്ടറായ ബേബി എബ്രഹാം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീഷനൽ ലീഗൽ അഡ്വൈസർ രാജ്‌മോഹൻ ആർ. പിള്ള വിജിലൻസിന് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story