Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:20 AM GMT Updated On
date_range 29 Oct 2017 5:20 AM GMTചെസ് അസോസിയേഷൻ അഴിമതിക്കെതിരെ ചെസ് കളിച്ച് പ്രതിഷേധം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ചെസ് അസോസിയേഷനിലെ അഴിമതിക്കെതിരെയും സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയും കളിക്കാരുടെ വേറിട്ട പ്രതിഷേധം. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒാഫിസിന് മുന്നിൽ ചെസ് മത്സരവും നിരാഹാരസമരവും നടത്തിയാണ് അസോസിയേഷൻ ജില്ല ഭാരവാഹികളും കളിക്കാരും കളിക്കാരുടെ മാതാപിതാക്കളുമടങ്ങുന്ന സംഘം വേറിട്ട സമരമുറ തീർത്തത്. 14 ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത സമരം മുൻ ദേശീയ ചെസ് ചാമ്പ്യൻ പി.വി.എൻ. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ് അസോസിയേഷൻ മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും മത്സരാർഥികളുടെ ജേഴ്സിയുടെ പേരിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സ്പോർട്സ് ആക്ട് 2010 പ്രകാരം 15 ശതമാനം മെംബർഷിപ് കായികതാരങ്ങൾക്കായി മാറ്റിെവക്കണമെന്ന പ്രാഥമിക നിബന്ധനപോലും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഒളിമ്പ്യൻ എൻ.ആർ. അനിൽകുമാർ, സംസ്ഥാന ചാമ്പ്യന്മാരായ എം.ബി. മുരളീധരൻ, ഒ.ടി. അനിൽകുമാർ, പി. ശ്രീകുമാർ, ജോയ് ആൻറണി, മുൻ ഇന്ത്യൻ യൂത്ത് ടീം അംഗം ജോ പരിപ്പിള്ളി, ബ്ലൈൻഡ് ചെസ് താരം അജയകുമാർ തുടങ്ങിയവർ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തു. അതേസമയം ആരോപണങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മൂന്നംഗ കമീഷനെ നിയോഗിച്ചു. അഡ്മിനിട്രേറ്റിവ് ബോർഡ് അംഗം എം.ആർ. രഞ്ജിത്ത് അധ്യക്ഷനായ സമിതി ഒക്ടോബർ 31ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്പോർട്സ് കൗൺസിൽ ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story