Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 17 Oct 2017 5:18 AM GMTദാ ആ കുന്നിലാണ്...ഒാഫിസുകൾ
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട്ടെ കൃഷിഭവനിലും മൃഗാശുപത്രിയിലും ചെന്നെത്തണമെങ്കില്‍ കുന്നുകയറണം. ഒരൊറ്റ വണ്ടിയും ഇവിടേക്കു പോകില്ല. ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങളിലുമെത്താന്‍ പൊതുനിരത്തില്‍നിന്ന് രണ്ടുകിലോമീറ്റര്‍ തകർന്ന റോഡിലൂടെ യാത്രചെയ്യണം. വൃദ്ധര്‍ക്കും പ്രായംചെന്ന കര്‍ഷകര്‍ക്കും ഈ രണ്ടു സ്ഥാപനങ്ങളും ചെല്ലുകയെന്നത് ശ്രമകരമായ കാര്യമാണ്. വളര്‍ത്തുമൃഗങ്ങളെയും കൊണ്ട് ചികിത്സക്കായി ഇവിടെയെത്തുക അസാധ്യമാണ്. കര്‍ഷകര്‍ മാത്രമല്ല രണ്ടുസ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെയെത്തുന്നത് ബുദ്ധിമുട്ടാണ്. ഉളിയൂര്‍, കാവിയോട്ടുമഗള്‍ റോഡിെൻറ നെറുകയിലാണ് ഈസ്ഥാപനങ്ങള്‍. ഈ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ദുരിതത്തിലാണ്. നെുമങ്ങാട് ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മൃഗാശുപത്രിയാണ് പിന്നീട് ഉളിയൂരിലെ കുന്നിന്മുകളിലേക്കു മാറ്റിയത്. കൃഷിഭവെൻറ കാര്യവും വ്യത്യസ്ഥമല്ല. യാത്രാസൗകര്യം കുറവായതിനാല്‍ ഒാഫിസുകളിലെ മിക്ക കസേരകളും ഒഴിഞ്ഞുകിടപ്പാണ്. ഓണക്കാലത്ത് ജീവനക്കാരില്ലാത്തതിനാല്‍ കൗണ്‍സിലര്‍മാര്‍ ഈ ഒാഫിസുകള്‍ ഉപരോധിച്ചിരുന്നു. ചികിത്സക്കായി നടത്തിക്കൊണ്ടുവന്ന ആട്ടിന്‍കുട്ടികൾ ഇവിടെ ചത്തുവീണ സംഭവവും അടുത്താണ്. കാവിയോട്ടുമുഗള്‍ റോഡ് തകര്‍ന്നതോടെയാണ് ഇവിടേക്കുള്ള യാത്ര ദുസ്സഹമായിത്തീര്‍ന്നത്. റോഡ് അടിയന്തരമായി നന്നാക്കണമെന്ന അപേക്ഷകള്‍ക്കൊന്നും തീരുമാനങ്ങളില്ല. മെറ്റല്‍ ഇളകിക്കിടക്കുന്നത് കാരണം ബൈക്കുപോലും പോകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story