Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:20 AM GMT Updated On
date_range 30 Nov 2017 5:20 AM GMTഉദ്ഘാടന ചിത്രം 'ദി ഇൻസൾട്ട്്' അറബ് ജനതയുടെ അഭയാർഥി ജീവിതം പ്രതിപാദ്യവിഷയം
text_fieldsbookmark_border
തിരുവനന്തപുരം: അറബ് രാജ്യങ്ങളിലെ അഭയാർഥി ജനതയുടെ കാഴ്ചകളുമായെത്തുന്ന 'ദി ഇൻസൾട്ട്' രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമാകും. ഡിസംബർ എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തിെൻറ പ്രദർശനം. ലെബനൻ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ചിത്രം വ്യക്തികൾക്കിടയിലെ ചെറിയ സംഘർഷങ്ങൾ രാഷ്ട്രത്തിെൻറ നിയമവ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നുവെന്ന് ചിത്രീകരിക്കുന്നു. കുടിയേറ്റ ജീവിതമാണ് മേഖലയിലെ സംഘർഷങ്ങളുടെ പ്രധാന കാരണമെന്നാണ് ചിത്രം പറയുന്നത്. േപ്രക്ഷകഹൃദയം കീഴടക്കാൻ 'ദ യങ് കാൾ മാർക്സ്' തിരുവനന്തപുരം: ബർലിൻ ഉൾെപ്പടെ നിരവധി രാജ്യാന്തരമേളകളിൽ േപ്രക്ഷക പ്രീതി പിടിച്ചുപറ്റിയ 'ദ യങ് കാൾ മാർക്സ് 'കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോകസിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മാർക്സിെൻറ ജീവിതത്തിൽ ഫ്രഡറിക് ഏംഗൽസുമായുള്ള കൂടിക്കാഴ്ച മുതൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനവരെയുള്ള കാലമാണ് ചിത്രത്തിെൻറ പ്രമേയം. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലെ അധ്വാനവർഗം നേരിട്ട നരകയാതനകൾക്കാണ് ഇറ്റാലിയൻ സംവിധായകനായ റൗൾ പെക്ക് അഭ്രകാഴ്ചയൊരുക്കുന്നത്. ദാരിദ്യ്രവും മുതലാളി വർഗ ചൂഷണവും ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതൽ 1847വരെയുള്ള മാർക്സിെൻറ ജീവിതകഥക്ക് സമാന്തരമായി സംവിധായകൻ അനാവരണം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story