Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 29 Nov 2017 5:17 AM GMTമരക്കുരിശ് തകർന്ന സംഭവം: മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നെയ്യാറ്റിൻകര രൂപത പരാതിനൽകി
text_fieldsbookmark_border
നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ മരക്കുരിശ് തകർന്ന സംഭവത്തിൽ നെയ്യാറ്റിൻകര രൂപത മുഖ്യമന്ത്രി, വനംമന്ത്രി, ഡി.ജി.പി, സി.സി.എഫ്, ഡി.എഫ്.ഒ, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി. ചൊവ്വാഴ്ച നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ ചേർന്ന യോഗമാണ് തീരുമാനങ്ങൾ എടുത്തത്. ആഗസ്റ്റിൽ ബോണക്കാട്ടെ കുരിശും അൾത്താരയും തകർത്തവർക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനംവകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹികവിരുദ്ധർ അടിക്കടി നടത്തുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യോഗത്തിൽ മോൺ ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. മോൺ. റൂഫസ്പയസ്ലിൻ, മോൺ വി.പി. ജോസ്, കുരിശുമല റെക്ടർ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ഷാജ്കുമാർ, കെ.എൽ.സി.എ രൂപത പ്രസിഡൻറ് ഡി. രാജു, അൽഫോൺസ ആൽറ്റിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story