Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി^സംഘ്​പരിവാർ...

ബി.ജെ.പി^സംഘ്​പരിവാർ ശക്തികൾ മതനിരപേക്ഷതയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നു ^വി.എസ്

text_fields
bookmark_border
ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ മതനിരപേക്ഷതയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നു -വി.എസ് തിരുവനന്തപുരം: രാജ്യത്തി​െൻറ മതനിരപേക്ഷതയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന നിലപാടുകളാണ് ബി.ജെ.പി-സംഘ്പരിവാർ ശക്തികളുടേതെന്നും ഈ ഘട്ടത്തിൽ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങി​െൻറ നിലപാടുകൾക്ക് പ്രസക്തി വർധിക്കുകയാണെന്നും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വി.പി. സിങ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വി.പി. സിങ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകർക്കാനും അവിടെ രാമക്ഷേത്രം പണിയാനുമുള്ള സംഘ്പരിവാറി‍​െൻറ ശ്രമങ്ങളെ മുളയിലേ നുള്ളാൻ വി.പി. സിങ്ങിന് കഴിഞ്ഞു. ബാബരി മസ്ജിദി‍​െൻറ തകർച്ച ഇന്ത്യൻ മതനിരപേക്ഷതയുടെ തകർച്ചയായി മാറുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇതിന് തടയിടാനാണ് രാമക്ഷേത്രവാദവുമായി അയോധ്യയിലേക്ക് പുറപ്പെട്ട അദ്വാനിയെ അറസ്റ്റ് ചെയ്യാൻ അദ്ദേഹം നിർദേശം നൽകിയത്. ഇന്ന് രാമക്ഷേത്രത്തി‍​െൻറ പേരിൽ രാജ്യത്ത് വീണ്ടും സംഘർഷം സൃഷ്ടിക്കാനാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നത്. പശുവി‍​െൻറയും ബീഫി‍​െൻറയും പേരുപറഞ്ഞ് ഹിന്ദു സംസ്കാരത്തി​െൻറ അടയാളങ്ങളെ വ്യാജമായി നിർവചിക്കുകയാണവർ. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ ജമീല പ്രകാശം അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, കലാമണ്ഡലം കലാവതി, ആർ. അജയഘോഷ്, പി. വിജയൻ നായർ എന്നിവർക്ക് വി.എസ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഫിർദോസ് കായൽപ്പുറം പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. ഫിറോസ് ലാൽ സ്വാഗതവും പനയ്ക്കോട് മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story