Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:01 AM GMT Updated On
date_range 27 Nov 2017 5:01 AM GMTപൊലീസ് മേധാവി അറിയുന്നുണ്ടോ, വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ തീരാദുരിതം
text_fieldsbookmark_border
വിഴിഞ്ഞം: പൊലീസ് സ്റ്റേഷനുകള്‍ക്ക് എല്ലാം ഒരേനിറം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയ സംസ്ഥാന പൊലീസ് മേധാവി അറിയുന്നുണ്ടോ, വിഴിഞ്ഞം തീരദേശ പൊലീസ് സ്േറ്റഷനിലെ പൊലീസുകാരുടെ ദുരവസ്ഥ. തീര സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തുന്നത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏഴുവര്‍ഷം പിന്നിടുമ്പോള്‍ കെട്ടിടം നശിച്ചു. കടല്‍ കാറ്റിൽ സ്റ്റേഷനിലെ ഷീറ്റിട്ട മേല്‍ക്കൂര തുരമ്പെടുത്തു. ഷീറ്റുകള്‍ ഇളകിവീഴുന്നത് പൊലീസുകാര്‍ക്കും സമീപത്തെ മത്സ്യ-വല നെയ്ത്തു പുരയിലെ തൊഴിലാളികള്‍ക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. കെട്ടിടത്തിെൻറ മുന്‍വശം അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തതാണ്. ഉപ്പുകാറ്റ് പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത സാമഗ്രികള്‍ കൊണ്ട് നിർമിച്ചതിനാൽ പലപ്പോഴും അലുമിനിയം ഫ്രെയിമില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസുക്കള്‍ ഇളകി നിലത്തു വീഴും. ഇളകിവീണ ഗ്ലാസുകള്‍ക്ക് പകരം കമ്പ്യൂട്ടര്‍ റൂമില്‍ ഉള്‍പ്പെടെ പത്രക്കടലാസ് വെച്ച് താല്‍ക്കാലിക മറ കെട്ടിയിരിക്കുകയാണ്. കനംകുറഞ്ഞ തകര ഷീറ്റുകള്‍ ഇളകിപ്പോയതിനാല്‍ മുകള്‍ നിലയിലെ പൊലീസുകാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും ചോര്‍ന്നൊലിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ തീര സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് വിഴിഞ്ഞത്ത് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. എന്നാല്‍, 2010ല്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നുവര്‍ഷം ആയപ്പോഴേക്കും കെട്ടിടത്തിെൻറ പല ഭാഗങ്ങളിലും തകര്‍ച്ച കണ്ടെത്തി. 2014 ആയപ്പോഴേക്കും മേല്‍ക്കൂരയിലെ ഷീറ്റുകള്‍ മുഴുവനായും തുരുമ്പെടുത്തിരുന്നു. കെ.പി.എച്ച്.സി (കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) ആണ് കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി നടത്തേണ്ടത്. പുതിയ കെട്ടിടങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തിനുശേഷമാണു അറ്റകുറ്റപ്പണി നടത്താറുള്ളത്. ഇതിനുമുമ്പ് തന്നെ സ്റ്റേഷെൻറ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് അന്ന് ചുമതലയില്‍ ഉണ്ടായിരുന്നവര്‍ കൈമാറിയിരുന്നു. കെട്ടിടം നിര്‍മിച്ച് ഏഴുവർഷം പിന്നിടുമ്പോഴും അറ്റകുറ്റപ്പണി ഒന്നും തന്നെ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഒരു സി.െഎ ഉള്‍പ്പെടെ 42പേരാണ് ജോലിചെയ്യുന്നത്. ട്രോളിങ് നിരോധനം സംബന്ധിച്ച സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി എ.ഡി.ജി.പി സന്ധ്യ ഉൾപ്പെടെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ തീരദേശ പൊലീസ് സ്റ്റേഷെൻറ അവസ്ഥ നേരിട്ടുകണ്ട് ബോധ്യപ്പെട്ടെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story