Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 25 Nov 2017 5:15 AM GMTസ്ത്രീധന തർക്കം: വിവാഹ ദിവസം തന്നെ വധുവിനെ വീട്ടുകാർ തിരികെ കൊണ്ടുപോയി; വരൻ കസ്റ്റഡിയിൽ
text_fieldsbookmark_border
കഴക്കൂട്ടം: വിവാഹദിനത്തിൽ സ്ത്രീധന തർക്കത്തെ തുടർന്ന് വധുവിെന വീട്ടുകാർ തിരികെ കൊണ്ടുപോയി. സംഭവത്തിൽ വരൻ പോത്തൻകോട് െപാലീസ് കസ്റ്റഡിയിൽ. ബി.എസ്.എഫ് ജവാൻ പോത്തൻകോട് മണ്ണറ സ്വദേശി പ്രണവിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പ്രണവും കൊല്ലം സ്വദേശിനിയുമായി വിവാഹം നടന്നത്. വരെൻറ വീട്ടിലെത്തിയ വധുവിനോട് പ്രണവിെൻറ ബന്ധുക്കൾ സ്ത്രീധനമായി നൽകുമെന്ന് പറഞ്ഞ കാർ എവിടെയെന്ന് തിരക്കി. കാർ സ്വന്തം വീട്ടിലുണ്ടെന്ന് പെൺകുട്ടി അറിയിച്ചെങ്കിലും കാറിെൻറ താക്കോൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, വൈകീട്ട് മറുവീട് സൽക്കാരത്തിനായി വരെൻറ വീട്ടിലെത്തിയ വധുവിെൻറ ബന്ധുക്കൾ ഇക്കാര്യം അറിഞ്ഞപ്പോൾ കാര്യം തിരക്കി. തുടർന്ന് തർക്കമുണ്ടായി. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ബന്ധുക്കൾ േപാത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് വരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വരെൻറ അടുത്ത രണ്ട് ബന്ധുക്കൾക്കെതിരെയും കേസെടുത്തതായി വിവരമുണ്ട്. ഒരാൾ കൂടി കസ്റ്റഡിയിലുള്ളതായും അറിയുന്നു. എന്നാൽ, സംഭവം ഒതുക്കി തീർക്കാൻ പോത്തൻകോട് സ്റ്റേഷനിലെ ചില പൊലീസുകാർ ശ്രമിച്ചത് വിവാദമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story