Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:20 AM GMT Updated On
date_range 23 Nov 2017 5:20 AM GMTമൂന്നാർ റെസ്റ്റ് ഹൗസ്: ഉന്നതതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാർ റെസ്റ്റ് ഹൗസ് സ്വകാര്യ കമ്പനിക്ക് വിട്ടുെകാടുത്തതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് മന്ത്രി ജി. സുധാകരൻ ഉത്തരവിട്ടു. സമർഥരായ ഉദ്യോസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്താൻ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടിക്കാണ് മന്ത്രി നിർദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് റെസ്റ്റ് ഹൗസ് ചുമതല വഹിക്കുന്ന അസി.എക്സിക്യൂട്ടിവ് എൻജിനീയർ പി.ബി. ബിജു, അസി. എൻജിനീയർ സി.എം. ഷിജു എന്നിവെര സസ്പെൻഡ് ചെയ്തു. സർക്കാറിനെ വഞ്ചിച്ച് സ്വകാര്യസ്ഥാപനത്തിന് ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെ സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയറോടും ഇടുക്കി എക്സിക്യൂട്ടിവ് എൻജിനീയറോടും മന്ത്രി വിശദീകരണവുംതേടി. പാട്ടക്കരാർ ലംഘിക്കൽ, അനധികൃതമായി കെട്ടിടം ഇടിച്ചുനിരത്തുകയും പുതുക്കിനിർമിക്കുകയും ചെയ്യൽ, കൈയേറ്റക്കാരെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കൂട്ടുനിന്ന എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും. വിരമിച്ച ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുക്കും. ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരമീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 17ന് മന്ത്രി റെസ്റ്റ് ഹൗസ് സന്ദർശിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി. 2002ൽ യു.ഡി.എഫ് സർക്കാർ റെസ്റ്റ് ഹൗസ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയിരുന്നു. 11 മുറികളിൽ മൂന്നെണ്ണം ഒഴികെ എട്ട് മുറികൾ കമ്പനിക്ക് പാട്ടത്തിന് നൽകി. എന്നാൽ, മൂന്നുമുറികളും കൈകാര്യംചെയ്യുന്നതും സ്വകാര്യ കമ്പനിയെന്ന് മന്ത്രിയുടെ സന്ദർശനത്തിൽ കണ്ടെത്തി. സന്ദർശനവേളയിൽ പൊതുമരാമത്ത് ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. മന്ത്രിയുടെ നിർദേശപ്രകാരം ബന്ധപ്പെട്ട എൻജിനീയർമാർക്കും കമ്പനിക്കുമെതിരെ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story