Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബയോഗ്യാസ്​ പ്ലാൻറ്...

ബയോഗ്യാസ്​ പ്ലാൻറ് പുനർനിർമാണം: ബാലരാമപുരം ചന്തയിൽ മാലിന്യം നീക്കിയില്ല; വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ബാലരാമപുരം: ബാലരാമപുരം ചന്തയിലെ ബയോഗ്യാസ് പ്ലാൻറ് നിർമാണ ഭാഗമായി കോരിയിട്ട മാലിന്യം നീക്കാത്തതിനെ തുടർന്ന് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. മത്സ്യക്കച്ചവടമുൾെപ്പടെ നിർത്തിവെച്ചു. ഒരാഴ്ചയായി മത്സ്യവ്യാപാരം നടത്തുന്ന ഭാഗത്ത് ബയോഗ്യാസ് പ്ലാൻറിലെ മാലിന്യം കോരിയിട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവ ഒലിച്ചിറങ്ങുകയും രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ചന്തയിലെത്തിയ വ്യാപാരികൾക്ക് ഇതോടെ കച്ചവടം നടത്താൻ കഴിയാതെയായി. തുടർന്നാണ് പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയത്. പ്രതിഷേധവുമായി കച്ചവടക്കാർ പഞ്ചായത്ത് ഓഫിസിലും മാർക്കറ്റിന് മുന്നിലും കുത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹരിഹരനും പഞ്ചായത്ത് അംഗം ജയനും സ്ഥലത്തെത്തി മൂന്നു ദിവസത്തിനകം മാലിന്യം നീക്കം ചെയ്യുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉറപ്പു കാണിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എൽ.എ വിൻസെ​െൻറത്തി പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. രൂക്ഷഗന്ധം കാരണം മാർക്കറ്റിൽ കച്ചവടം ചെയ്യാൻ കഴിയാതെ ചൊവ്വാഴ്ച പൂർണമായും മാർക്കറ്റ് അടച്ചിട്ടു. ബി.ജെ.പി അംഗങ്ങളും പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയിരുന്നു. മാർക്കറ്റി​െൻറ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ബാലരാമപുരം: പഞ്ചായത്തിന് വർഷവും ഏറ്റവും കൂടുതൽ വരുമാനം നേടികൊടുക്കുന്ന മാർക്കറ്റിന് നിരന്തരമായി അവഗണനമാത്രം. മാർക്കറ്റ് സ്ഥിതി ചെയ്യുന്ന വാർഡിലെ അംഗങ്ങൾ പോലും ഇതിനായി രംഗത്തെത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഒരുപതിറ്റാണ്ട് മുമ്പ്് 10 ലക്ഷം രൂപ െചലവിൽ നിമിച്ച ബയോഗ്യസ് പ്ലാൻറാണ് ഇന്ന് കച്ചവടക്കാർക്ക് തലവേദനയായത്. തുടക്കത്തിൽ കുറച്ചു ദിവസം പ്രവർത്തിച്ചതല്ലാതെ കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. ഇതോടെ മാലിന്യ പ്രശ്നവും രൂക്ഷമായി. ബയോടെക് കമ്പനിക്ക് രണ്ടേകാൽ ലക്ഷത്തിലെറെ രൂപക്ക് ടെൻഡർ നൽകിയാണ് അറ്റകുറ്റപ്പണി നടത്തുന്നതിന് കരാർ നൽകിയത്. പ്ലാൻറിനുള്ളിലെ മാലിന്യം പുറത്തിട്ടെങ്കിലും ഇവ നീക്കം ചെയ്തില്ല. ഇതു വ്യാപാരികൾക്കും നാട്ടുകാർക്കും ഒരുപോലെ വിനയായി. പ്രധാന വ്യാപാര കേന്ദ്രമായ ബാലരാമപുരം മാർക്കറ്റിൽ ദിനംപ്രതി നൂറുകണക്കിനാളുകളാണ് വന്നുപോകുന്നത്. 90 സ​െൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന മാർക്കറ്റിലെ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്. മഴക്കാലമെത്തിയാൽ നനഞ്ഞാണ് വ്യാപാരം നടത്തേണ്ടത്. മേൽക്കൂരപോലും സ്ഥാപിച്ചിട്ടില്ല. വെയിലും മഴയുമേറ്റുള്ള വ്യാപാരമാണ് ബാലരാമപുരം മാർക്കറ്റിലേത്. ഇതെല്ലാമാണ് ചെവ്വാഴ്ചത്തെ പ്രതിഷേധം ശക്തമാക്കിയതിനു പിന്നിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story