Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാര സ്ഥാപനങ്ങളും...

വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ച് ജി.എസ്​.ടി സ്​ക്വാഡ് പരിശോധന

text_fields
bookmark_border
നെയ്യാറ്റിൻകര: വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ച് ജി.എസ്.ടി സ്ക്വാഡ് നടത്തുന്ന പരിശോധന കർശനമാക്കി. ജില്ലയിൽ ഏഴ് ജി.എസ്.ടി സ്ക്വാഡാണ് പരിശോധനക്കുള്ളത്. നെയ്യാറ്റിൻകരയും സമീപപ്രദേശത്ത് പരിശോധനക്ക് രണ്ട് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. നെയ്യാറ്റിൻകരയിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി ബിൽ നൽകാത്ത ഇരുപതിലേറെ സ്ഥാപനങ്ങളിൽനിന്ന് 20,000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിലെത്തി ബിൽ നൽകുന്നുണ്ടോ അമിത വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പല വ്യാപാരികൾക്കും ജി.എസ്.ടിയെക്കുറിച്ച് പൂർണ രൂപമില്ലാത്തത് പ്രതിസന്ധിയായി. ബില്ലിങ് സോഫ്റ്റ് വെയർ ചെയ്ത് ബില്ലടിക്കാനുള്ള നടപടികളും വ്യാപാരികൾ ആരംഭിച്ചിട്ടുണ്ട്. വാണിജ്യ നികുതി ഇൻറലിജൻസ് വിഭാഗമാണ് സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്മ​െൻറ് ടാക്സസ് ഇൻറലിജൻസ് വിഭാഗം എന്നപേരിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. നെയ്യാറ്റിൻകര വാണിജ്യ നികുതി വിഭാഗത്തിന് കീഴിലെ സ്ക്വാഡ് വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും നടത്തുന്നു. വരും ദിവസങ്ങളിൽ ജി.എസ്.ടി സ്ക്വാഡി​െൻറ പരിശോധന വിവിധ പ്രദേശങ്ങളിൽ വ്യാപിപ്പിക്കും. എന്നാൽ, വാണിജ്യനികുതി വകുപ്പ് എന്ന പേര് മാറ്റാതെ പഴയ പേരിലും വാഹനം ഓടുന്നുണ്ട്. ജി.എസ്.ടിയെക്കുറിച്ചുള്ള സംശയവുമായി വാണിജ്യ നികുതി ഉദ്യോഗസ്ഥരെ സമീപിച്ചാൽ വ്യാപാരികൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തത് ആശങ്കക്കിടയാക്കുന്നു. ചെക്പോസ്റ്റുകളിൽ ഡ്യൂട്ടി നോക്കിയിരുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥരിൽ പലരെയും ടാക്സ് ടവറിൽ നിയോഗിച്ചിട്ടുണ്ട്. 20 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള പല വ്യാപാരികളും ജി.എസ്.ടിയിൽ അംഗമായിട്ടില്ല. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കും. നിലവിലെ ടാക്സ് ഇൻറലിജൻസ് സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന വാഹനങ്ങളാണ് ജി.എസ്.ടി സ്ക്വാഡായി നിരത്തിൽ പരിശോധന നടത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story