Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:20 AM GMT Updated On
date_range 15 Nov 2017 5:20 AM GMTപ്രയാറിെൻറ ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനം തുടങ്ങിയതും അവസാനിച്ചതും ഓച്ചിറയിൽ
text_fieldsbookmark_border
ഓച്ചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കാലാവധി രണ്ടു വർഷമായി കുറച്ച സർക്കാർ ഓർഡിനൻസ് ഗവർണർ ഒപ്പ് വെക്കുന്നതിനു മുമ്പ് പ്രസിഡൻറ് എന്ന നിലയിൽ പ്രയാർ ഗോപാലകൃഷ്ണൻ ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തിലെ ദേവസ്വം കാര്യാലയം ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഒാടെയായിരുന്നു ഉദ്ഘാടനം. മണിക്കൂറുകൾ കഴിയും മുമ്പേ ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചതോടെ പ്രയാറിെൻറ സ്ഥാനം ഇല്ലാതായി. രണ്ടു വർഷം മുമ്പ് ഓച്ചിറ ക്ഷേത്രത്തിൽനിന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനം ഏൽക്കാൻ പ്രയാർ പോയത്. സ്ഥാനം പോയതും ഓച്ചിറയിൽ വെച്ചുതന്നെയായത് യാദൃച്ഛികം. ചടങ്ങിൽ ബോർഡ് അംഗം കെ. രാഘവൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ 36 വർഷമായി മുടങ്ങാതെ ഓച്ചിറ ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ 12 വരെ ഭജനമിരിക്കുന്ന പ്രയാർ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്നപ്പോൾ പകൽ ശബരിമലയിലും രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഭജനകുടിലിലും കഴിയുമായിരുന്നു. ഈ വർഷവും ഭജനകുടിൽ ബുക്ക് ചെയ്ത പ്രയാർ വൃശ്ചികം ഒന്ന് മുതൽ 12 വരെ രാപ്പകൽ ഓച്ചിറ ക്ഷേത്രത്തിലുണ്ടാകും. 20 വർഷത്തിനുള്ളിൽ നടക്കാത്ത വികസന പ്രവർത്തനങ്ങൾ രണ്ടു വർഷത്തിനുള്ളിൽ ശബരിമലയിൽ നടപ്പാക്കിയതായി പ്രയാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story