Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രമേഹ രോഗികളുടെ...

പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്​റ്റര്‍ നടപ്പാക്കും ^മന്ത്രി

text_fields
bookmark_border
പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പാക്കും -മന്ത്രി തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് െററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 18 വയസ്സുവരെയുള്ള കുട്ടികളിലെ പ്രമേഹം സൗജന്യമായി ചികിത്സിക്കുന്നതിന് 'മിഠായി' എന്ന പേരില്‍ പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സംഘടിപ്പിച്ച പ്രമേഹ ദിനാചരണം ഉദ്ഘാടന ചെയ്യുകയായിരുന്നു മന്ത്രി. ഇപ്പോള്‍ ചികിത്സ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണമെടുത്താണ് സംസ്ഥാനത്തെ മൊത്തം പ്രമേഹ രോഗികളെത്രയെന്ന് കണക്കാക്കുന്നത്. ഇനിമുതല്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍വേനടത്തി സ്ത്രീ/പുരുഷന്‍/കുട്ടികള്‍ എന്നിങ്ങനെ ആകെ ജനസംഖ്യയും പ്രമേഹബാധിതരുടെ എണ്ണവും സംബന്ധിച്ച സര്‍വേ നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് സര്‍വേ. രാജ്യത്ത് പുരുഷന്മാരില്‍ 19 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും പ്രമേഹ രോഗികളുള്ളപ്പോൾ കേരളത്തില്‍ ഇത് യഥാക്രമം 27 ഉം 19 ഉം ശതമാനമാണ്. യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയുമായി സഹകരിച്ച് പ്രമേഹരോഗ നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനകക്കുന്നില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍, കൗണ്‍സിലര്‍ പാളയം രാജന്‍, കെ.ജെ. റീന, ഡോ. പ്രീത, ഡോ. ജെ. സ്വപ്നകുമാരി, ഡോ. ബിപിന്‍ കെ. ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ആര്‍.വി. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. പി.കെ. ജബ്ബാര്‍ തുടങ്ങിയവര്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story