Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗതുകക്കാ​ഴ്​ചകളുടെ...

കൗതുകക്കാ​ഴ്​ചകളുടെ കൂടാരമൊരുക്കി ദേശീയ പക്ഷി മൃഗ പ്രദർശനം

text_fields
bookmark_border
കൊല്ലം: ഇന്ത്യയുടെ പക്ഷി-മൃഗ സമ്പത്തി​െൻറ വൈവിധ്യം കാണണെമങ്കിൽ കൊല്ലത്ത് എത്തിയാൽ മതി. രാജ്യെത്ത കർഷകരുടെ അരുമകൾ മുതൽ ഫ്ലാറ്റുകളിലെ കളിക്കൂട്ടുകാരായ പക്ഷികളും മൃഗങ്ങളും വരെ ഇവിടെയുണ്ട്. കേന്ദ്ര സംസ്ഥാന മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം കൗതുകക്കാഴ്ചകളുടെ കൂടാരമാണ്. പ്രധാന ആകർഷണം ആയിരം കിലോ തൂക്കമുള്ള ഉൗറ്റുകുഴി രാജൻ എന്ന പോത്തും ഒാൾ കേരള പോത്ത് പ്രദർശന മത്സരത്തിൽ ഏറ്റവും കൂടുതൽ ഭംഗിയുള്ള പോത്തിന് അവാർഡ് ലഭിച്ച 'സുൽത്താനു'മാണ്. ചാർളി സിനിമയിൽ അഭിനയിച്ച ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് ഇനത്തിലെ തത്തകളുമുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഇക്കൂട്ടർ തത്തകളുടെ രാജാക്കന്മാരായാണ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും ചെറിയ കോഴി, ലോകത്തെ ഏറ്റവും ചെറിയ നായ എന്നിവയെയും ഇവിടെക്കാണാം. ലോകത്ത് ഏറ്റവും നന്നായി സംസാരിക്കാൻ കഴിയുന്ന തത്തയും വരും ദിവസങ്ങളിൽ കാഴ്ചക്കാർക്ക് കാണാം. ദിേനാസർ ഫാമിലിയിലെ അവസാനത്തെ കണ്ണിയായ ഉഗ്വാന, സൂനാമി അടക്കമുള്ള ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ള ചൈനീസ് കാട്ടുകോഴി തുടങ്ങി ജമ്മു-കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളിലെ ജീവജാലങ്ങളാൽ സമ്പന്നമാണ് വിവിധ സ്റ്റാളുകൾ. ദുഷ്ടലാക്കോടെ ആരെങ്കിലും വീട്ടിൽ കയറിവന്നാൽ സ്ഫടിക ടാങ്കിലെ വെള്ളം ഇളക്കിമറിക്കുമെന്നും നന്മയുടെ പ്രതിരൂപമായി വരുന്നവരുണ്ടെങ്കിൽ സമാധാനമായി നീന്തും എന്ന് ചൈനക്കാർ വിശ്വസിക്കുന്ന മത്സ്യം 'അരോണ'യും മേളയിലുണ്ട്. പുതുതലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പുരാവസ്തുശേഖരങ്ങളുടെ കലവറയാണ് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദർശനം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജു അധ്യക്ഷതവഹിച്ചു. 13നാണ് മേള സമാപിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story