Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:17 AM GMT Updated On
date_range 10 Nov 2017 5:17 AM GMTമഴയത്ത് നിർമാണം; അഞ്ചു ലക്ഷത്തിെൻറ റോഡ് ഒലിച്ചുപോയി
text_fieldsbookmark_border
*മഴ പെയ്തപ്പോൾ പണി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുെന്നന്ന് നാട്ടുകാർ പാറശ്ശാല: കോൺക്രീറ്റ് ചെയ്ത റോഡ് അടുത്ത ദിവസത്തെ മഴയിൽ ഒലിച്ചു പോയി. മുരിയങ്കര വാർഡിൽ നെടുവൻവിളയ്ക്കു സമീപം അഞ്ചുകോവിലിൽനിന്ന് ഇലിപ്പമൂട് ദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണ് പണി ചെയ്തതിെൻറ അടുത്ത ദിവസംതന്നെ തകർന്നത്. 4.90 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചത്. ചൊവ്വാഴ്ചയാണ് നൂറു മീറ്ററോളം വരുന്ന റോഡിെൻറ കോൺക്രീറ്റ് പണി നടന്നത്. പണിതുടങ്ങി അൽപ സമത്തിനുള്ളിൽതന്നെ ചെറിയ രീതിയിൽ മഴപെയ്തു തുടങ്ങിയിരുന്നു. മഴയത്ത് കോൺക്രീറ്റ് പണി ചെയ്യരുതെന്നും അടുത്തദിവസത്തേക്കു മാറ്റി െവക്കണമെന്നും നാട്ടുകാർ ആവശ്യപ്പെെട്ടങ്കിലും പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ പണി തുടരുകയിരുന്നു. നിർമാണം നടക്കുമ്പേൾ എൻജിനീയറോ ഓവർസിയറോ ഉണ്ടായിരുന്നില്ല. പണി നിർത്തിവെക്കണമെന്ന് നാട്ടുകാർ ഫോണിലൂടെ ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ബുധനാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ റോഡിെൻറ പലഭാഗങ്ങളും ഒലിച്ചു പോവുകയായിരുന്നു. മാത്രമല്ല കോൺക്രീറ്റ് മിശ്രിതത്തിൽ അപാകതകളുണ്ടെന്നും ഒരുചാക്ക് സിമൻറ് ഉപയോഗിക്കേണ്ട സ്ഥാനത്ത് അരച്ചാക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കോൺക്രീറ്റിെൻറ കനവും പദ്ധതിയിൽ ഉള്ളതിനെക്കാളും കുറവാണെന്നും നാട്ടുകാർ പറഞ്ഞു. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാൻ തയാറെടുക്കുകയാണ് റോഡിെൻറ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ. ഫോട്ടോ മഴയിൽ തകർന്ന കോൺക്രീറ്റ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story