Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:20 AM GMT Updated On
date_range 9 Nov 2017 5:20 AM GMTകുടുംബശ്രീ ചിക്കൻ കുടുംബശ്രീയുടെ ആസൂത്രിത ഇടപെടലിെൻറ തുടർച്ച ^മന്ത്രി
text_fieldsbookmark_border
കുടുംബശ്രീ ചിക്കൻ കുടുംബശ്രീയുടെ ആസൂത്രിത ഇടപെടലിെൻറ തുടർച്ച -മന്ത്രി തിരുവനന്തപുരം: കാർഷിക മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീയുടെ ആസൂത്രിത ഇടപെടലാണ് കുടുംബശ്രീ ചിക്കനെന്ന് മന്ത്രി തോമസ് ഐസക്. കേരള സർക്കാറും മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്ന് കുടുംബശ്രീ നടപ്പാക്കുന്ന 'കുടുംബശ്രീ ചിക്കൻ' േബ്രായിലർ കോഴിവളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശു വളർത്തലും കോഴി വളർത്തലും പണ്ടുതൊട്ടേ സ്ത്രീകൾ വീട്ടുജോലിക്കൊപ്പം ചെയ്തിരുന്നു. ഇൗ ജോലിക്ക് കുടുംബശ്രീ വഴി ദൃശ്യതയും സ്വീകാര്യതയും ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽക്കൂട്ട വനിതകൾക്ക് കോഴിക്കുഞ്ഞുങ്ങളെ കുറഞ്ഞ വിലക്ക് നൽകുമെന്നും ഇറച്ചിക്കോഴിക്ക് ന്യായവില ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ള പാലും മുട്ടയും ഇറച്ചിക്കോഴിയും ഉൽപാദിപ്പിച്ച് സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ. കെ. രാജു വ്യക്തമാക്കി. േബ്രായിലർ കോഴി വളർത്തുന്ന 5000 കുടുംബശ്രീ യൂനിറ്റുകൾ തുടങ്ങും. 274 യൂനിറ്റുകൾ തയാറായെന്നും 1000 യൂനിറ്റുകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്- കുടുംബശ്രീ സംയോജനത്തിെൻറ തുടക്കംകുറിക്കലും കുടുംബശ്രീ യൂനിറ്റുകൾക്കുള്ള റിവോൾവിങ് ഫണ്ട് വിതരണത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുടുംബശ്രീ ആരംഭിച്ച ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. എല്ലാ അയൽക്കൂട്ടങ്ങളും അവർക്കാവശ്യമുള്ള പച്ചക്കറി സ്വയം ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതിയാണ് 'ഭക്ഷ്യസുരക്ഷക്ക് എെൻറ കൃഷി'. പദ്ധതിയിൽ അംഗമാകുന്ന ഏവർക്കും പരിശീലനവും വിത്തും നൽകും. ഇതുവരെ ആറു ലക്ഷം കുടുംബങ്ങളിലുള്ളവർക്ക് പരിശീലനവും വിത്തും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓണച്ചന്ത നടത്തിപ്പിനുള്ള മികച്ച സി.ഡി.എസുകൾക്കുള്ള അവാർഡ് വിതരണം മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർവഹിച്ചു. ജീവ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ എക്സ് ക്ഷീര കർഷക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഇമശ്രീ െപ്രാഡ്യൂസർ കമ്പനി അംഗങ്ങൾക്കും നൽകി. കെപ്കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി മികച്ച ജെ.എൽ.ജി.കളെ ആദരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറ്കടർ എസ്. ഹരികിഷോർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എൻ.എൻ. ശശി, വാർഡ് കൗൺസിലർ പാളയം രാജൻ, മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ സെക്രട്ടറി കെ.കെ. ജയരാജ്, ജില്ല മൃഗസംരക്ഷണ ഓഫിസർ എസ്. രാജേന്ദ്രൻ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. കെ. ഷൈജു എന്നിവർ പങ്കെടുത്തു. കെപ്കോ മാനേജിങ് ഡയറക്ടർ ഡോ. വിനോദ് ജോൺ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീ എന്ന വിഷയം ഡോ. കെ.എം. ദിലീപും ഇറച്ചിക്കോഴി വളർത്തൽ- കേരളത്തിലെ സാധ്യതകൾ എന്ന വിഷയം ഡോ. വി.കെ.പി. മോഹൻകുമാറും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story