Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:23 AM GMT Updated On
date_range 7 Nov 2017 5:23 AM GMTപാറ്റൂർ: സർക്കാർ ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ പുറമ്പോക്കും മറ്റ് സർക്കാർ ഭൂമിയും വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ ജില്ല സർവേ സൂപ്രണ്ടിന് നിർദേശം നൽകിയതായി വിജിലൻസ് ഹൈകോടതിയിൽ. തിരുവനന്തപുരത്തെ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ നൽകിയ ഹരജിയിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോെൻറ വിശദീകരണം. പുറമ്പോക്ക് വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾക്കു പുറമേ സ്വീവേജ് പൈപ്പ് മാറ്റിയിട്ടത് സർക്കാർ ഭൂമിയിലാണോ എന്ന് അറിയേണ്ടതുണ്ടെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. ഇതിനായി ജില്ല ഹെഡ് സർവേയറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചെന്ന് സർവേ സൂപ്രണ്ട് മറുപടി നൽകിയിട്ടുണ്ട്. പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബിൽഡർക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്നാണ് കേസ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ തുടങ്ങിയവർ ഉൾപ്പെട്ട കേസിലെ നിർണായക രേഖകൾ ലോകായുക്തയുടെ പക്കലാണ്. രേഖകൾ കിട്ടിയാലേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സാധിക്കൂ. രേഖകൾ വിട്ടുകിട്ടാൻ നൽകിയ സത്യവാങ്മൂലത്തിൽ ജൂലായ് 13ന് സർട്ടിഫൈഡ് പകർപ്പുകൾ എടുത്തശേഷം രേഖകൾ നൽകാൻ ലോകായുക്ത നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരവ് കിട്ടിയില്ല. ഇതിനിടെ മൂന്ന് രേഖകളുടെ പകർപ്പ് ലഭിച്ചു. അന്വേഷണം തുടരാൻ എല്ലാ രേഖകളും അനിവാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story