Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ​െൻറ കണ്ണും കാതും ഇനി...

എ​െൻറ കണ്ണും കാതും ഇനി ഇരക്കൊപ്പം --^ഷാഹിദാ കമാല്‍

text_fields
bookmark_border
എ​െൻറ കണ്ണും കാതും ഇനി ഇരക്കൊപ്പം ---ഷാഹിദാ കമാല്‍ കൊല്ലം: വനിതാ കമീഷന്‍ അംഗമായതോടെ ഷാഹിദാ കമാലി​െൻറ മൊബൈല്‍ ഫോണിന് വിശ്രമമില്ല. അഭിനന്ദന സന്ദേശങ്ങളും പരാതികളും ഒഴുകിയെത്തുന്നു. തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയുന്ന സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കാൻ പരിശ്രമിക്കുമെന്നാണ് ഷാഹിദാ കമാലി​െൻറ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഷാഹിദാ കമാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനിടെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. തുടര്‍ന്ന് സി.പി.എമ്മി​െൻറ സജീവപ്രവര്‍ത്തകയായി പല വേദികളിലും കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ചു. ഇപ്പോള്‍ പിണറായി സര്‍ക്കാറില്‍നിന്ന് തനിക്ക് ലഭിച്ച അംഗീകാരം കൃത്യതയോടും ഉത്തരവാദിത്തത്തോടും കൊണ്ടുപോകുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും വീടുകളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരിരീകമായും മാനസികമായും പീഡനങ്ങള്‍ക്ക് വിധേയമാകുന്നു. പൊതുപ്രവര്‍ത്തകയെന്നനിലയിലും സാമൂഹികക്ഷേമ ബോര്‍ഡ് അംഗമായി പല ഘട്ടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചപ്പോഴും ലഭിച്ച അനുഭവസമ്പത്തുകൊണ്ട് സ്ത്രീ സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെയാകും പ്രവർത്തിക്കുകയെന്നും അവർ പറയുന്നു. ഭീഷണി മൂലവും മറ്റും പ്രതിരോധിക്കാന്‍ കഴിയാതെ മിക്കവരും പീഡനത്തിനിരയാകുന്നു. ഇതിനു മാറ്റം വേണമെന്നും ത​െൻറ കണ്ണുകളും കാതുകളും ഇനി എപ്പോഴും തുറന്നിരിക്കുമെന്നും അവർ ഉറപ്പു നൽകി. വിദ്യാഭ്യാസത്തോടൊപ്പം ശാരീരിക ക്ഷമതയും മാനസികാരോഗ്യവും വർധിപ്പിക്കുന്നതിന് കലാലയ ജ്യോതി എന്ന പേരില്‍ പുതിയ പദ്ധതിക്ക് വനിതാ കമീഷന്‍ ഡിസംബറിൽ തുടക്കം കുറിക്കും. കുട്ടികള്‍ക്ക് എന്തും തുറന്നുപറയാനും പങ്കുവെക്കാനും ഉതകുന്ന പദ്ധതി എട്ടാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ളവർക്ക് ഏറെ പ്രയോജനപ്പെടുമെന്നും ഷാഹിദ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story