Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:21 AM GMT Updated On
date_range 7 Nov 2017 5:21 AM GMTവ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് ജീവനക്കാരനും ഭാര്യയും അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ പഞ്ചായത്ത് ജീവനക്കാരനും ഭാര്യയും അറസ്റ്റിൽ. കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ ക്ലർക്കായ മങ്ങാട് ചാത്തിനാംകുളം ജെ.എം.ജെ ഹൗസിൽ കെൻസി ജോൺസണെയും ഭാര്യ ഷിജിയെയുമാണ് കൊല്ലം ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തുള്ള കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകളിൽനിന്നായി തെൻറയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ തയാറാക്കി ഒാഫിസ് സീലും മേലധികാരിയുടെ ഒപ്പും വ്യാജമായി രേഖപ്പെടുത്തി കെ.എസ്.എഫ്.ഇ ശാഖയിൽ നൽകുകയും ലോൺ അനുവദിച്ച് കൺഫർമേഷനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ മേലധികാരി അറിയാതെ ഒപ്പിട്ട് തിരിച്ചയച്ച് ലോണുകളും ചിട്ടികളും കൈപ്പറ്റി തുക തട്ടിയെടുക്കലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഇൗസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നാലു കേസുകളിലായി 45ലക്ഷം രൂപയാണ് ഇയാൾ തട്ടിപ്പ് നടത്തി നേടിയത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ ഇപ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുണ്ടറ, കൊട്ടിയം, കിളികൊല്ലൂർ, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷൻ പപരിധികളിലും കോടികളുടെ തട്ടിപ്പാണ് ഇയാളുടെ നേതൃത്വത്തിൽ നടന്നത്. ഇയാളുടെ അറസ്റ്റോടെ ജില്ലയിലെ ഇത്തരത്തിലുള്ള തട്ടിപ്പുകളെല്ലാം പുറത്തുവരുമെന്നും വരും ദിവസങ്ങളിൽ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം ജില്ല പൊലീസ് മേധാവി അജിത ബീഗത്തിെൻറ പ്രത്യേക നിർദേശപ്രകാരം എ.സി.പി ജോർജ് കോശി, ഇൗസ്റ്റ് സി.െഎ എസ്. മഞ്ചുലാൽ, എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ, എസ്.െഎമാരായ ഇ. അബ്ദുൽ റഹ്മാൻ, ജിജുകുമാർ, സാജു, എ.എസ്.െഎ ജി. സുരേഷ്, സി.പി.ഒമാരായ പ്രകാശ് ചന്ദ്രൻ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story