Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 7 Nov 2017 5:17 AM GMTമന്ത്രി തോമസ് ചാണ്ടിയുടെ രാജി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിൽ നേരിയ സംഘർഷം
text_fieldsbookmark_border
തിരുവനന്തപുരം: കായൽ കൈയേറ്റത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡ് തകർത്ത് മുന്നോട്ട് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. തിങ്കളാഴ്ച 12ഓടെയാണ് കേൻറാൺമെൻറ് റോഡിലെ തോമസ് ചാണ്ടിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മ്യൂസിയം ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് മാസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് എത്തിയ ഉടനെതന്നെ ഒരുതവണ ജലപീരങ്കി പ്രയോഗം നടത്തി. തുടർന്നാണ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. ഇതിനിടെയാണ് പലർക്കും നിസ്സാര പരിക്കേറ്റത്. മാര്‍ച്ച് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മന്ത്രി രാജിവെക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി മന്ത്രിയുടെ കോലവും കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജി. ലീന, എസ്.എം. ബാലു, എന്‍.എസ്. നുസൂര്‍, എം. പ്രസാദ്, മണക്കാട് രാജേഷ്, വിനോദ് യേശുദാസ്, വര്‍ക്കല ഷിബു, മറ്റു ഭാരവാഹികളായ ആര്‍.ഒ. അരുണ്‍, ചിത്രാദാസ്, സുധീര്‍ഷാ, അരുണ്‍ രാജന്‍, ഹാഷിം റഷീദ്, രാജീവ് കരകുളം, സുരേഷ്, പന്ത ഷാജി, താജുദ്ദീന്‍, വാമനപുരം ബിനു, വിനോദ് കോട്ടുകാല്‍, പീരുമുഹമ്മദ്, ഗിരികൃഷ്ണന്‍, മഹേഷ് ചന്ദ്രന്‍, രാജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story