Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പിയിൽ വീണ്ടും...

ബി.ജെ.പിയിൽ വീണ്ടും ആഭ്യന്തരപ്രശ്​നം രൂക്ഷം

text_fields
bookmark_border
തിരുവനന്തപുരം: ചെറിയൊരു ഇടവേളക്കുശേഷം ബി.ജെ.പിയിൽ ആഭ്യന്തരപ്രശ്നം വീണ്ടും തലപൊക്കുന്നു. പാർട്ടിക്കുള്ളിൽ മുൻകാലങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ഒരുവിഭാഗത്തെ വെട്ടിനിരത്തുെന്നന്ന പരാതിയാണ് ഇപ്പോൾ പ്രശ്നം രൂക്ഷമാക്കിയത്. പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്രക്ക് ശേഷമാണ് പ്രശ്നം ഗുരുതരമായത്. യാത്ര വിജയിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെട്ട് സംസ്ഥാന ഘടകത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ദേശീയ അധ്യക്ഷൻ അമിത്ഷാ ഉൾപ്പെടെ പെങ്കടുത്ത യാത്രയുടെ സംഘാടനത്തിലെ പാളിച്ചകൾ കേന്ദ്രനേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിെല അനൈക്യവും മെഡിക്കൽ കോളജ് കോഴവിവാദവുംമൂലം മൂന്ന് തവണ മാറ്റിയശേഷമായിരുന്നു കുമ്മനത്തി​െൻറ യാത്ര നടന്നത്. കുമ്മനം ഏകാധിപതിയെപ്പോലെ കാര്യങ്ങൾ ചെയ്യുെന്നന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ത​െൻറ ഉപചാപകരുമായി മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ നടപ്പാക്കുകയാണ്. അതിനാലാണ് പല വിഷയങ്ങളിലും ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്താൻ ബി.ജെ.പിക്ക് സാധിക്കാത്തതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് േകാഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ സെക്രട്ടറിയായിരുന്ന വി.വി. രാജേഷിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കുമെന്ന ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് തങ്ങൾ യാത്രയിൽ പെങ്കടുത്തതെന്നും ഇപ്പോൾ കുമ്മനം ആ ഉറപ്പിൽനിന്ന് പിന്നാക്കംപോയെന്നുമാണ് ഒരുവിഭാഗം ആേരാപിക്കുന്നത്. പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവർപോലും നേതൃസ്ഥാനങ്ങളിൽ തുടരുേമ്പാൾ വെറുംസംശയത്തി​െൻറ േപരിൽ കൈക്കൊണ്ട അച്ചടക്കനടപടി അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. യുവമോർച്ച ഉൾപ്പെടെ മോർച്ചകളുടെ പുനഃസംഘടന കാര്യങ്ങളിൽ തങ്ങൾക്ക് അർഹമായ പ്രാധാന്യം നിഷേധിെച്ചന്നും ഇൗവിഭാഗത്തിന് പരാതിയുണ്ട്. ആർ.എസ്.എസി​െൻറ പേര് പറഞ്ഞ് ചിലർ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങൾ രേഖാമൂലം കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് ഇവരുടെ നീക്കം. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story