Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുന്നമടയിൽ നോയലിെൻറ...

പുന്നമടയിൽ നോയലിെൻറ കണ്ണീർ; അഷ്ടമുടിയില്‍ ആരവം

text_fields
bookmark_border
കൊല്ലം: കെ. ബാലമുരളി ക്യാപ്റ്റനായ സെൻറ് ഫ്രാൻസിസ് ബോട്ട് ക്ലബ് പട്ടം തുരുത്ത് കൊല്ലത്തിനുവേണ്ടി മത്സരിച്ച സെൻറ് പയസ് ടെൻത് അഷ്ടമുടിക്കായലിൽ ജല രാജാവായപ്പോൾ നോയലെന്ന ഒന്നാം തുഴക്കാരനത് ആനന്ദക്കണ്ണീരിനുള്ള വേദിയായി. സെൻറ് പയസ് ടെൻത് ചുണ്ടനുവേണ്ടി ഇൗ വർഷം പുന്നമടക്കായലിൽ നെഹ്റു ട്രോഫിക്ക് നോയലിെൻറ നേതൃത്വത്തിലെ സംഘം മത്സരിച്ചെങ്കിലും ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രസിഡൻറ്സ് ട്രോഫിയിൽ കപ്പടിക്കാനായി മാസങ്ങൾക്കുമുേമ്പ ഇവരുടെ ടീം പരിശീലനം ആരംഭിച്ചിരുന്നു. രണ്ടാം ഹീറ്റ്സിൽ നീല ജഴ്സിയണിഞ്ഞ് മൂന്നാം ട്രാക്കിൽ മത്സരിച്ച ഇവരുടെ ടീം നവി ആലപ്പി ബോട്ട് ക്ലബിെൻറ വെള്ളംകുളങ്ങര, എയിഞ്ചൽ ബോട്ട് ക്ലബ് കരുനാഗപ്പള്ളിയുടെ പായിപ്പാടൻ, കേശവപുരം ബോട്ട് ക്ലബിെൻറ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളെ വ്യക്തമായ മേധാവിത്വത്തോടെയാണ് തോൽപിച്ചത്. കഴിഞ്ഞ പ്രസിഡൻറ്സ് ട്രോഫിയിലെ വിജയികളായ കാട്ടിൽ തെക്കതിൽ ഉൾപ്പെടെയുള്ള ഫൈനലിലായിരുന്നു സെൻറ് പയസ് ടെൻതിെൻറ വിജയം. ഫൈനലിൽ നടുഭാഗം രണ്ടാമതും കാരിച്ചാൽ മൂന്നാമതും കാട്ടിൽ തെക്കതിൽ നാലാമതുമാണ് ഫിനിഷ് ചെയ്തത്. 15 വയസ്സ് മുതൽ വിവിധ വള്ളങ്ങളിൽ തുഴക്കാരനാണ് നോയൽ. നെഹ്റു ട്രോഫിയടക്കം നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പ്രഥമ പ്രസിഡൻറ്സ് ട്രോഫി സ്വന്തമാക്കിയ ടീമിലെ അംഗമാണ് ഇൗ 37കാരൻ. ഉദ്ഘാടന സമ്മേളനത്തിനുശേഷം വൈകീട്ട് 3.30ന് 16 ചുണ്ടന്‍ വള്ളങ്ങൾ അണിനിരന്ന വര്‍ണാഭമായ മാസ്ഡ്രില്‍ നടന്നു. മാസ്ഡ്രല്ലിലും സെൻറ് പയസ് ടെൻത് ആണ് ജേതാക്കൾ. തുടര്‍ന്ന് ഹീറ്റ്സ് മത്സരങ്ങള്‍ക്കായി വള്ളങ്ങള്‍ തേവള്ളി പാലത്തിന് സമീപത്തെ സ്റ്റാര്‍ട്ടിങ് പോയൻറില്‍ അണിനിരന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സ് 3.45ന് തുടങ്ങി. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപത്തെ ഫിനിഷിങ് പോയൻറുവരെ 1600 മീറ്റര്‍ നീളത്തില്‍ നാല് ട്രാക്കുകളിലായാണ് മത്സരം നടന്നത്. ഡി. സജി, ജോളി എഗ്രേറ്റ്, അജു മേൽപ്പാടം എന്നിവരുടെ കമൻററി ജലോത്സവത്തിെൻറ ആവേശം വാനോളമുയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story