Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:23 AM GMT Updated On
date_range 2 Nov 2017 5:23 AM GMTഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമായി മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ
text_fieldsbookmark_border
*യാത്രക്കാർ കൂടിയിട്ടും വരുമാനം കൂടുന്നില്ല കുണ്ടറ: മൺറോതുരുത്തിെൻറ വികസനേത്താടൊപ്പം നിൽക്കാതെ പരാധീനതകളുമായി ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ. റെയിൽവേ ഹാൾട്ട് സ്റ്റേഷനായി അംഗീരിച്ചിട്ടുള്ള മൺേറാതുരുത്തിൽ അടിസ്ഥാന സൗകര്യംപോലുമില്ല. സ്റ്റേഷെൻറ പ്ലാറ്റ്ഫോമും പരിസരവുമാകെ കാടുകയറി ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. അടുത്തിടെ രണ്ട് ടോയ്ലറ്റുകൾ നിർമിച്ച് കരാറുകാരെ ഏൽപിച്ചിരുന്നെങ്കിലും നോക്കിനടത്തുന്നതിലെ അപാകതകൾ മൂലം അത് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പ്ലാറ്റ്ഫോമിെൻറ പൊക്കക്കുറവാണ് മറ്റൊരു ദുരിതം. ഇതുമൂലം സ്ത്രീകൾക്കും വൃദ്ധർക്കും കുട്ടികൾക്കും െട്രയിനിൽ എളുപ്പം കയറാൻപറ്റാത്ത സ്ഥിതിയാണ്. മിക്ക സ്റ്റേഷനുകളും ഡിജിറ്റലിലേക്ക് ചുവടുമാറ്റിയപ്പോൾ ഇവിടെ ഇപ്പോഴും കാർഡ് ടിക്കറ്റാണ് വിതരണം ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടും വരുമാനത്തിൽ അത് പ്രകടമാകാത്തതിന് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് റെയിൽവേ പാസഞ്ചേഴ്സിെൻറ അഭിപ്രായം. ഇവിടെ ടിക്കറ്റ് വിൽക്കുന്നത് കമീഷൻ ഏജൻറാണ്. അവർ ഇത് സ്വകാര്യ സ്ഥാപനം പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപം ഏറെനാളായി ഉയരുന്നു. അതിരാവിലെയും രാത്രി ഒമ്പതിന് ശേഷവും െട്രയിനുകൾ എത്തുമ്പോൾ ടിക്കറ്റ് കൗണ്ടർ അടഞ്ഞുകിടക്കുന്നത് പതിവ് കാഴ്ചയാണ്. ടിക്കറ്റില്ലാതെ യാത്രചെയ്യാൻ നിർബന്ധിതരാവുന്നതോടെ പലപ്പോഴും സ്ക്വാഡ് പടികൂടി പിഴ അടയ്ക്കേണ്ടിവരുന്നതും പതിവാണ്. രാവിലത്തെ ഇൻറർസിറ്റിക്ക് പോകാൻ ക്യൂ നിൽക്കുന്നതിൽ പകുതിയോളം പേർക്കും ടിക്കറ്റ് ലഭിക്കാറില്ല. സീസൺ ടിക്കറ്റ് പുതുക്കാൻ നൽകുന്നവരും കരാറുകാരെൻറ കാരുണ്യത്തിനായി കാലുപിടിക്കേണ്ട അവസ്ഥയാണ്. ഇത് മൂലം സ്ഥിരം യാത്രക്കാർ മറ്റു സ്റ്റേഷനുകളിൽനിന്ന് സീസൺ ടിക്കറ്റ് എടുക്കുന്നതിനാൽ മൺറോതുരുത്തിെൻറ വരുമാനം കുറക്കുന്നു. പലപ്പോഴും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ടിക്കറ്റ് ലഭിക്കാറില്ലന്ന പരാതിയും വ്യാപകമാണ്. ഇവിടുത്തെ കരാർ ടിക്കറ്റ് വിതരണക്കാരും ചില റെയിൽവേ ഉദ്യാഗസ്ഥരും ഒത്തുകളിക്കുന്നതാണ് മൺറോതുരുത്ത് റെയിൽവേ സ്റ്റേഷെൻറ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സ്റ്റേഷെൻറ പുരോഗതിക്കായി ടിക്കറ്റ് വിതരണ സംവിധാനം അടിയന്തരമായി കമ്പ്യൂട്ടർവത്കരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story