Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:17 AM GMT Updated On
date_range 7 Dec 2017 5:17 AM GMTജോസഫിന് ബന്ധുക്കൾ കണ്ണീരോടെ വിട നൽകി
text_fieldsbookmark_border
കാഞ്ഞിരംകുളം: കടൽക്ഷോഭത്തിൽ മരിക്കുകയും പിന്നീട് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്ത പുല്ലുവിള കുട്ടിവിളാകം പുരയിടം ബദ്‌ലഹേമിൽ ജോസഫിന് (40) ബന്ധുക്കൾ കണ്ണീരോടെ വിട നൽകി. ചൊവ്വാഴ്ച രാത്രിയിലാണ് തിരിച്ചറിഞ്ഞതെങ്കിലും ബുധനാഴ്ച രാവിലെയാണ് ബന്ധുക്കൾ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച മൃതദേഹം അൽപസമയത്തിനുശേഷം പുല്ലുവിള സെൻറ് ജേക്കബ്സ് ഫെറോന ദേവാലയ െസമിത്തേരിയിൽ സംസ്കരിച്ചു. കലക്ടർ വാസുകി ജോസഫിെൻറ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജോസഫിനെ മരിച്ച നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാൻ കഴിയാത്തതിനെതുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എൽസിയാണ് ഭാര്യ. മക്കൾ: ജസ്റ്റിൻ, വിൻസി, പ്രിൻസി. ഇനിയും ഒമ്പത് മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. രണ്ടെണ്ണം മെഡിക്കൽ കോളജ് മോർച്ചറിയിലും മൂന്ന് മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലും നാലെണ്ണം ശ്രീചിത്രയിലെ മോർച്ചറിയിലുമാണ്. ഇവ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story