Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലാച്ചിമടയിൽ നഷ്​ടമായ...

പ്ലാച്ചിമടയിൽ നഷ്​ടമായ ഫലഭൂയിഷ്ഠത വീണ്ടെടുക്കണം^ മുഖ്യമന്ത്രി

text_fields
bookmark_border
പ്ലാച്ചിമടയിൽ നഷ്ടമായ ഫലഭൂയിഷ്ഠത വീണ്ടെടുക്കണം- മുഖ്യമന്ത്രി *നീർത്തട പദ്ധതി വരൾച്ചബാധിത പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും തിരുവനന്തപുരം: കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം മൂലം പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ നഷ്ടമായ ഫലഭൂയിഷ്ഠത വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നടന്ന ലോക മണ്ണ് ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണി​െൻറ ജൈവസ്വഭാവം സംരക്ഷിക്കണം. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നടപ്പാക്കിവരുന്ന നീർത്തട പദ്ധതി മറ്റ് വരൾച്ചബാധിത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഏഴു ജില്ലകളിലെയും പഞ്ചായത്ത് തല നീർത്തട ഭൂപടം തയാറാക്കിയിട്ടുണ്ട്. മണ്ണും ജലവും സംരക്ഷിക്കാനുള്ള പ്രവർത്തനം ഊർജിതമാക്കും. മണ്ണി​െൻറ സ്ഥിതി മോശമായതിൽ കർഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണ്ണിൽ കൂടുതൽ വിഷം ചേർക്കാൻ നമ്മുടെ ഔദ്യോഗിക സംവിധാനം തന്നെയാണ് താൽപര്യം കാട്ടിയത്. മണ്ണെടുപ്പും കുന്നിടിക്കലും പാറപൊട്ടിക്കലും ഉൾപ്പെടെ വൻതോതിലുള്ള ഭൂമി ചൂഷണം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുന്നു. 2019-ഓടെ സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'മണ്ണിനെ അറിയാം' മൊബൈൽ ആപ്പി​െൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. സോയിൽ ഹെൽത്ത് കാർഡ് കെ. മുരളീധരൻ എം.എൽ.എ വിതരണം ചെയ്തു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ, നബാർഡ് സി.ജി.എം ആർ. സുന്ദർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടീക്കാറാം മീണ, ജെ. ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story