Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേവസ്വം ബോർഡ് അഴിമതി:...

ദേവസ്വം ബോർഡ് അഴിമതി: പ്രയാറിനും അജയ്​ തറയിലിനുമെതിരെ ത്വരിതാന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലിനുമെതിരെ ത്വരിതാേന്വഷത്തിന് വിജിലൻസ് കോടതി ഉത്തരവ്. ദേവസ്വം ബോർഡ് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജി. ജയകുമാർ, ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമീഷണർ രാധാകൃഷണൻ നായർ എന്നിവർ നൽകിയ ഹരജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി സ്പെഷൽ ജഡ്ജി അജിത്കുമാർ ഉത്തരവ് പുറപ്പെടുവിച്ചത്. അന്നദാന ഫണ്ടിൽ തിരിമറി, ബജറ്റ് വിഹിതത്തിലെക്കാൾ കൂടുതലായി പൊതുമരാമത്ത് പണി നടത്തി, ജീവനക്കാരുടെ പുനർവിന്യാസം, താൽക്കാലിക ജീവനക്കാരുടെ നിയമനം, കമ്പ്യൂട്ടറൈസേഷൻ, ടെൻഡർ നടപടിക്രമങ്ങളിലെ അപാകത, കൃത്യവിലോപം, ഫണ്ട് തിരിമറി, വസ്തു തിരികെ പിടിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് ഇരുവർക്കുമെതിരായ പ്രധാന ആരോപണങ്ങൾ. ദേവസ്വം ബോർഡ് നിയമപ്രകാരം പ്രസിഡൻറിന് 5000 രൂപയും അംഗങ്ങൾക്ക് 3500 രൂപയും ഒാണറേറിയമാണ് നിലവിൽ ലഭിക്കുന്നത്. എന്നാൽ, 2015 നവംബർ മുതൽ 2017 ഒക്ടോബർ വരെ പ്രസിഡൻറും അംഗങ്ങളും പ്രതിദിനം 300 കി. മീറ്റർ മുതൽ 600 കി.മീറ്റർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചതായി ഹരജയിൽ ചൂണ്ടിക്കാട്ടുന്നു.15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾ വാങ്ങിക്കൂട്ടി, തിരുവനന്തപുരത്ത് 15,000 മുതൽ 35,000 രൂപ വരെയുള്ള വാടക വീടുകൾ ഔദ്യോഗിക വസതിയായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളും ഹരജയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം കാരണം ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. അേന്വഷണ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story