Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:17 AM GMT Updated On
date_range 6 Dec 2017 5:17 AM GMTനിറകണ്ണുകളൊടെ തീരത്ത് പ്രാർഥനാ നിരതരായികഴിയുന്നവരെ ആശ്വസിപ്പിക്കാൻ നേതാക്കളെത്തി
text_fieldsbookmark_border
വിഴിഞ്ഞം: കാണാതായ ഉറ്റവരെ കാത്തിരിക്കുന്നവർക്ക് ആശ്വസവാക്കുകളുമായി ഇന്നലെയും നിരവധി നേതാക്കളെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പുറമേ, വിവിധ കക്ഷി നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ശിവൻകുട്ടി, എം.എൽ.എമാരായ സി. ദിവാകരൻ, എം. വിൻസെൻറ്, പി.സി. ജോർജ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബി.ജെ.പി നേതാവ് വി. മുരളീധരൻ തുടങ്ങിയവർ വിഴിഞ്ഞത്തും പൂന്തുറയിലും സന്ദർശിച്ചു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് മതിയായ സഹായം ലഭ്യമാക്കാനും മരണമടഞ്ഞവരിൽ സ്വന്തമായി വീടില്ലാത്തവരുടെ കുടുംബാംഗങ്ങൾക്ക് ഭവനം നിർമിച്ച് നൽകുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാറുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇടവക പ്രതിനിധികളോട് വിവരങ്ങൾ ആരാഞ്ഞതിന് ശേഷമാണ് കോടിയേരി മടങ്ങിയത്. ഫോട്ടോ സി.പി.എം സംസ്ഥാന സെക്രട്ടറി വിഴിഞ്ഞത്ത് സന്ദർശനം നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story