Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:17 AM GMT Updated On
date_range 6 Dec 2017 5:17 AM GMTറോഡ് തകർന്നു; ഒറ്റപ്പെട്ട് മാമ്പഴത്തറയിലെ അമ്പതിലധികം കുടുംബങ്ങൾ
text_fieldsbookmark_border
പുനലൂര്‍: കിഴക്കൻ മേഖലയിലെ മലയോരഗ്രാമങ്ങളായ മാമ്പഴത്തറ, കുമരംകുടി മേഖലകളെ ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡ് തകർച്ചയും വാഹനങ്ങൾ സർവിസ് നടത്താത്തതും കാരണം ദുരിതത്തിലാണ് മാമ്പഴത്തറ നിവാസികൾ. തെന്മല ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത പാതയിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാറില്ല. മാമ്പഴത്തറ, കുമരംകുടി, ചെറുകടവ്, എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. പാതയുടെ തകർച്ചയെപറ്റി പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. കെ.എസ്.ആർ.ടി.സി അടക്കം നിരവധി യാത്രവാഹനങ്ങൾ സർവിസ് നടത്തുന്ന പാതയാണിത്. റോഡിെൻറ തകർച്ച കാരണം സമാന്തര സർവിസുകൾവരെ നിർത്തലാക്കി. ടാറിങ് പൂർണമായും ഇളകിമാറുകയും മെറ്റലുകൾ ചിതറിക്കിടക്കുകയുമാണ്. മഴയായാൽ ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story