Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMTആളുമാറി അറസ്റ്റ് ചെയ്തു; വിദ്യാർഥിയുടെ പരീക്ഷ വൈകി
text_fieldsbookmark_border
കൊല്ലം: എസ്.എൻ കോളജിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയെ പോക്സോ കേസിൽ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തു. തെറ്റ് മനസ്സിലാക്കി വിട്ടയച്ചെങ്കിലും അരമണിക്കൂറിലധികം വൈകിയാണ് വിദ്യാർഥിക്ക് പരീക്ഷ എഴുതാനായത്. കോളജിലെ മൂന്നാം വർഷ വിദ്യാർഥിക്ക് നേരെയായിരുന്നു പൊലീസിെൻറ നടപടി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ ആക്ട് പ്രകാരമുള്ള കേസിൽ പ്രതിയാണെന്ന് പറഞ്ഞാണ് ജീപ്പിൽ കയറ്റിയത്. തനിക്ക് പരീക്ഷയുണ്ടെന്ന് വിദ്യാർഥി കേണപേക്ഷിച്ചിട്ടും പൊലീസുകാർ കേൾക്കാൻ തയാറായില്ല. പരീക്ഷ കഴിഞ്ഞ് കസ്റ്റഡിയിലെടുക്കാമെന്നും അതുവരെ തങ്ങൾ നിരീക്ഷിക്കാമെന്നും അധ്യാപകർ പറഞ്ഞെങ്കിലും പൊലീസുകാർ വഴങ്ങിയില്ല. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ അമളി മനസ്സിലാക്കിയ പൊലീസ് ഉടൻ വിദ്യാർഥിയെ തിരിെച്ചത്തിച്ചു. കോളജിൽ തിരിച്ചെത്തിച്ചപ്പോഴേക്കും പരീക്ഷ തുടങ്ങിയിരുന്നു. തുടർന്ന് തടിതപ്പാൻ ശ്രമിച്ച പൊലീസുകാരനെ രോഷാകുലരായ വിദ്യാർഥികൾ കോളജിൽ തടഞ്ഞുവെച്ചു. ഈസ്റ്റ് എസ്.ഐ ജയകൃഷ്ണനെത്തി പിഴവുകൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് വിദ്യാർഥികളെ സമാധാനിപ്പിച്ച് പൊലീസുകാരനെ മോചിപ്പിക്കുകയായിരുന്നു. മാനസികമായി തകർന്ന വിദ്യാർഥി കൃത്യമായി പരീക്ഷയെഴുതാനാകാതെ ബഞ്ചിൽ തല ചായ്ച് കിടക്കുകയായിരുന്നു. മൂന്നാം വർഷക്കാരനായതിനാൽ തിങ്കളാഴ്ച നടന്ന പരീക്ഷക്ക് പരാജയപ്പെട്ടാൽ ഒരു വർഷം നഷ്ടമാകും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജ് യൂനിയൻ ഭാരവാഹികൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story