Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഊണും ഉറക്കവും...

ഊണും ഉറക്കവും ഉപേക്ഷിച്ച് 'ഓപറേഷൻ സിനർജി'

text_fields
bookmark_border
തിരുവനന്തപുരം: ദിശതെറ്റി അലഞ്ഞുകൊണ്ടിരുന്ന നൂറോളം ജീവനുകളെ ഹെലികോപ്ടറിലും കപ്പലിലും തൂങ്ങി മുങ്ങിയെടുക്കുമ്പോൾ 'ഓപറേഷൻ സിനർജി'യിലെ ഓരോ സൈനികനും ദൈവത്തി​െൻറ കൈകളായിരുന്നു. മരണത്തി​െൻറ പടിവാതിലിൽ നിശ്ശബ്ദമായി തുടങ്ങിയ ഹൃദയത്തെ തൊട്ടുണർത്തി, ജീവനു വേണ്ടി കരയിലേക്ക് പാഞ്ഞ ഓരോ നിമിഷവും ഇവരിൽ ഒരോരുത്തർക്കും മറക്കാനാവില്ല. നാവികസേനയുടെയും വ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും നൂറോളം ഉദ്യോഗസ്ഥരാണ് അഞ്ച് ദിവസമായി അറബിക്കടലി​െൻറ ആഴങ്ങളിൽ ജീവ‍‍​െൻറ തുടിപ്പ് നിരീക്ഷിക്കുന്നത്. കേരളത്തിൽ ഓഖിയുടെ സാന്നിധ്യം തിരിഞ്ഞറിഞ്ഞതുമുതൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് 24 മണിക്കൂറും പണിയെടുത്തവർ ഇവരുടെ കൂട്ടത്തിലുണ്ട്. സംഘത്തിലെ ഭൂരിഭാഗത്തിനും ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത്. യുദ്ധസന്നാഹ അന്തരീക്ഷത്തിലായിരുന്നു ഓരോ നീക്കവും. നാവികസേനയുടെ പൊസീജിയൻ 8 ഇന്ത്യ വിമാനത്തെ മുന്നിൽ നിർത്തിയുള്ള രക്ഷാപ്രവർത്തനമാണ് അഞ്ച് ദിവസമായി കേരളത്തി​െൻറ തീരപ്രദേശങ്ങളിൽ നടന്നത്. കടലിൽ ഒളിഞ്ഞിരിക്കുന്ന ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികെളയും മുങ്ങിക്കപ്പലുകളെയും കണ്ടെത്താനുള്ള സാങ്കേതികവിദ്യയുള്ള ഈ വിമാനത്തിൽനിന്നുള്ള നിർദേശപ്രകാരമാണ് നാവികസേനയുടെയും കോസ്റ്റ്ഗാർഡി​െൻറയും കപ്പലുകൾ രക്ഷാപ്രവർത്തനം നടത്തിയത്. വിഴിഞ്ഞത്തിന് 25 മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടി​െൻറ പരിസരത്തുണ്ടായിരുന്ന 25 മത്സ്യത്തൊഴിലാളികളുടെയും രക്ഷകനായത് ഈ വിമാനമാണ്. പ്രത്യേക നിരീക്ഷണ റഡാറുള്ളതിനാൽ രാത്രി, പകൽ ദൗത്യങ്ങൾക്ക് പി- 8 ഐ ഉപയോഗിച്ചു. തീരസംരക്ഷണസേന ചെന്നൈ കമാൻഡൻറ് നീരജ് തിവാരിയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ രക്ഷാപ്രവർത്തനം. നേവിയുടെ സീ-കിങ് ഹെലികോപ്ടറുകളും മുംബൈയിൽനിന്ന് തീരസംരക്ഷണ കപ്പലുകളും അഞ്ചുദിവസമായി രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story