Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒട്ടും ഹൈടെക് അല്ല,...

ഒട്ടും ഹൈടെക് അല്ല, കൊല്ലം ഹൈടെക് കയർ പാർക്ക്

text_fields
bookmark_border
ഉൽപന്ന പരിശീലനവും നിലച്ചു പെരുമണിലെ കൊല്ലം ഹൈടെക് കയർ പാർക്കിലെത്തുന്നവർ മൂക്കത്ത് വിരൽവെച്ച് ചോദിച്ചുപോകും, ഇതാണോ 'ഹൈടെക്' എന്ന്. അത്രമാത്രം ദയനീയമാണ് ഇവിടുത്തെ കാഴ്ചകൾ. കാടുകയറിയ പരിസരവും ഇഴജന്തുക്കളുടെ താവളവുമാണിവിടം. കെട്ടിടങ്ങളാകട്ടെ നശിച്ചുതുടങ്ങി. നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ (എൻ.സി.ആർ.എം.ഐ) കീഴിലുള്ള സ്ഥാപനമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. പനയം പഞ്ചായത്തിലെ പെരുമണിൽ 1986ൽ ഇ.കെ. നായനാരുടെ ഭരണകാലത്താണ് കേരള റിഫാക്ടറിക്കുവേണ്ടി വ്യവസായവകുപ്പ് 32 ഏക്കർ സ്ഥലം ഏറ്റെടുത്തത്. എന്നാൽ, റിഫാക്ടറി പദ്ധതി നടപ്പായില്ല. തുടർന്ന്, 25 ഏക്കർ സ്ഥലത്ത് കേപ്പി​െൻറ മേൽനോട്ടത്തിൽ എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ശേഷിച്ച ഏേഴക്കറിൽ ഹൈടെക് കയർ പാർക്ക് ആരംഭിക്കുകയും ചെയ്തു. 2005-2006 കാലഘട്ടത്തിലാണ് പാർക്കിൽ റാട്ട് ഉപയോഗിച്ച് പരിശീലനം ആരംഭിച്ചത്. കയർ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിചയപ്പെടുന്നതിനും പ്രദേശവാസികൾ ഉൾെപ്പടെയുള്ളവർ എത്തി. പരിശീലനം പൂർത്തിയാക്കിയവർക്ക് സ​െൻറർ ഫോർ ഡെവലപ്മ​െൻറ് ഓഫ് കയർ ടെക്നോളജിയുടെ സാക്ഷ്യപത്രങ്ങളും നൽകി. പിന്നീട് ഈ പരിശീലനം നിലച്ചു. രണ്ട് ജീവനക്കാർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കയർ വ്യവസായം നിലച്ചതോടെ ഈ മേഖലയിലുള്ളവർ മറ്റ് തൊഴിൽ തേടിപ്പോയെങ്കിലും കയർ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിശീലനം നേടാനും ഇന്നും നിരവധി സ്ത്രീകളുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വെളിപ്പെടുത്തുന്നു. ഈ സ്ഥാപനം സർക്കാർ ഏറ്റെടുത്ത് പുതിയ തൊഴിൽസംരംഭങ്ങൾ ആരംഭിക്കണമെന്നാണ് കയർത്തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story