Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:14 AM GMT Updated On
date_range 4 Dec 2017 5:14 AM GMTവിദഗ്ധരില്ലാത്ത ദുരന്ത നിവാരണ അതോറിറ്റി
text_fieldsbookmark_border
*പ്രാദേശിക സമിതികൾ രൂപവത്കരിച്ചില്ല തിരുവനന്തപുരം: കാലാവസ്ഥ മാറ്റങ്ങളെപ്പറ്റി അറിവ് ലഭിച്ചിട്ടും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിക്ക് മുൻകരുതൽ സ്വീകരിക്കാൻ കഴിയാതെ പോയത് വിദഗ്ധരുടെ അഭാവം. ഒഡിഷ, മഹാരാഷ്ട്ര അടക്കമുള്ള മറ്റു പല സംസ്ഥാനങ്ങളിലും ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ദുരന്ത നിവാരണ അതോറിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ദുരന്തങ്ങളെ നേരിടുന്നതിൽ അതോറ്റിക്ക് മുൻകരുതൽ സ്വീകരിക്കാനും മനുഷ്യജീവനുകൾ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാറിെൻറ 2005-ലെ ദുരന്തനിവാരണ നിയമത്തിെൻറ ശിപാർശ പ്രകാരമാണ് സംസ്ഥാനത്ത് അതോറിറ്റി രൂപവത്കരിച്ചത്. ഏഴംഗ സമിതിയിൽ ആകെയുള്ള വിദഗ്ധൻ സംസ്ഥാന എമർജൻസി ഓപറേഷൻസ് സെൻററിെൻറ ഡയറക്ടർ മാത്രം. കാലാവസ്ഥ മാറ്റങ്ങളെപ്പറ്റി നിരന്തരം നിരീക്ഷിക്കാനുള്ള വിദഗ്ധരും ദുരന്ത നിവാരണരംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരും സംസ്ഥാനത്തുണ്ടായിട്ടും അവരെ പരിഗണിച്ചില്ല. ദിവസങ്ങൾക്കുമുമ്പ് കേരളത്തിൽ ഓഖി ചുഴലിക്കാറ്റടിച്ചപ്പോഴും മുന്നറിയിപ്പുകൾ മനസ്സിലാക്കി ഫലപ്രദമായി ഇടപെടാൻ അതോറിറ്റിക്ക് കഴിഞ്ഞില്ല. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അനൗദ്യോഗിക അധ്യക്ഷൻ. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിർദേശം ചെയ്യണം. സമിതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. ഈ നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങെളന്ന് പറയുന്നില്ല. എന്നിട്ടും റവന്യൂമന്ത്രി സമിതിയുടെ ഉപാധ്യക്ഷനായി. ചീഫ് സെക്രട്ടറിയാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. ജില്ല തലത്തിൽ അതോറിറ്റികളും ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രാദേശിക സമിതികളും രൂപവത്കരിക്കുന്നതിലും ശ്രദ്ധിച്ചില്ല. ഒഡിഷ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് പ്രാദേശിക സമിതികളെയാണ് ആശ്രയിക്കുന്നത്.സംസ്ഥാനത്തെ അതോറിറ്റിയുടെ പ്രവർത്തനം മഴവെള്ള സംഭരണി നിർമാണത്തിലും കുളം കുഴിക്കലിലും ഒതുങ്ങിയെന്നും ആേക്ഷപമുണ്ട്. ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story