Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിൽ കാണാതായ 11...

കടലിൽ കാണാതായ 11 പേരെയും കാത്ത് പൊഴിയൂർ കടപ്പുറം

text_fields
bookmark_border
പാറശ്ശാല: കടലിൽ മത്സ്യബന്ധനത്തിനുപോയി മടങ്ങിയെത്താത്ത 11പേരുടെ കുടുംബങ്ങൾ തങ്ങളുടെ തുണയായവരെയും കാത്ത് കടപ്പുറത്ത് കാത്തിരുന്നിട്ട് ദിവസങ്ങളായി. ഓഖി ചുഴലിക്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നതിന് തൊട്ടുമുമ്പാണ് ഇവർ മത്സ്യ ബന്ധനത്തിനായി പോയത്. പൊഴിയൂർ, പരുത്തിയൂർ സ്വദേശികളായ ഇവരെ കാണാനില്ലെന്ന വിവരം ശനിയാഴ്ചയാണ് ബന്ധുക്കളും അധികൃതരും സ്ഥിരീകരിക്കുന്നത്. സൂപ്പർസ്റ്റാർ, ശാലോം എന്നീ ബോട്ടുകളിൽ മത്സ്യബന്ധനത്തിനുപോയ സ്റ്റെഡി ബായ് (45), റോബർട്ട് (42), അലക്സാണ്ടർ (34), രാജു എന്ന മേരി ജോൺ (32), അൾത്താര ബോട്ടിൽപോയ ശിലു അടിമ (45), മനോജ് (19), ശബരിയാർ (55), ഡേവിഡ്സൺ (56), അഗ്നൽ (32), കടൽ മാത ബോട്ടിൽ പോയ വർഗീസ് (35), സ്റ്റാർ ബോട്ടിൽ പോയ യേശുദാസൻ ഭൂ അലക്സാണ്ടർ (30) എന്നീ മത്സ്യത്തൊഴിലാളികളെയാണ് കടലിൽ കാണാതായത്. ചൊഴിയൂർ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരാരും അപകടത്തിൽപെട്ടില്ലായെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇവർ നീണ്ടകരയിൽനിന്നാണ് മത്സ്യബന്ധനത്തിന് പോയതെന്ന വിവരം പൊഴിയൂരിൽ ആരും അറിഞ്ഞില്ലായിരുന്നു. ശനിയാഴ്ച വൈകീേട്ടാടെയാണ് നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനു പോയവർ മടങ്ങിയെത്തിയില്ലെന്ന വിവരം പൊഴിയൂരിലെ ബന്ധുക്കൾ അറിയുന്നത്. തുടർന്ന് നെയ്യാറ്റിൻകര എം.എൽ.എ ആൻസല​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തകരും 12പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. 'കിടിലം' എന്ന ബോട്ടിൽ മീൻപിടിക്കാൻ പോയ മുത്തപ്പൻ (45), ജൂഡ് (39), ജോൺസൻ (39), വർഗീസ് (37), ആൻഡ്രൂസ് (37) എന്നിവരായിരുന്നു. ആൻമരിയ ബോട്ടിൽ പോയ ക്ലമൻറ് കൊല്ലം ജില്ല ആശുപത്രിയിലും നീണ്ടകരയിൽനിന്ന് അദ്ഭുത മാതാ ബോട്ടിൽ പോയ മുത്തപ്പൻ, വില്യം, റെയ്മണ്ട്, ഫ്രാൻസിസ് എന്നിവർ പരവൂർ ആശുപത്രിയിലും ചികിത്സയിലാണെന്നും അറിഞ്ഞു. പൊഴിയൂരിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കാനായി ഞായറാഴ്ച രാവിലെ തന്നെ പൊഴിയൂരിൽ കട്രോൾ റൂം തുറന്ന് ഫിഷറീസ് വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ പൊഴിയൂരിലെത്തി കാണാതായ മത്സ്യത്തൊഴിലാളികളുടെ വിവരം ശേഖരിച്ചു. - ഫോട്ടോ പൊഴിയൂരിൽ കടലിൽ കാണാതായ 11 പേരുടെ ഫോട്ടോ ഇടവക വികാരിയുമായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story