Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:20 AM GMT Updated On
date_range 3 Dec 2017 5:20 AM GMTജീവെൻറ പാതി കടലിൽ; ഉണ്ണാതെയും ഉറങ്ങാതെയും തീരം
text_fieldsbookmark_border
തിരുവനന്തപുരം: രക്ഷാപ്രവർത്തനവും കണക്കെടുപ്പും തുടരുന്നതിനിടെ കടലിലെ പാതിജീവനെ കാത്ത് ഉണ്ണാതെയും ഉറങ്ങാതെയും തീരം. ദിവസവും സൈന്യത്തിെൻറ സംയുക്തദൗത്യമായ 'സിനർജി'യിലൂടെ മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കുന്നുണ്ടെങ്കിലും തീരജീവിതങ്ങൾക്ക് ആധിയൊഴിയുന്നില്ല. പിടച്ചിലുകളാണ് എവിടെയും. പ്രിയപ്പെട്ടവർ ഇനിയും തിരികെവരാനുണ്ട്. ആഞ്ഞടിക്കുന്ന തിരയിൽ വീടും സമ്പാദ്യവുമെല്ലാം കടലെടുക്കുേമ്പാഴും ഇവർക്കതൊന്നും ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഇൗറനണിഞ്ഞ കണ്ണുകളെല്ലാം കടലിലെ വിദൂരതയിലേക്കാണ്, മനസ്സുകൾ പ്രാർഥനയിലും. രണ്ട് ദിവസമായി തീരത്തെ കുടിലുകളിൽ മിക്കവയിലും തീപുകയുന്നില്ല. അതിനേക്കാൾ കത്തിയാളുന്ന തീയും ആധിയുമാണ് ഇവരുടെയെല്ലാം ഉള്ളിൽ. ഒന്നും സംഭവിക്കാതെ ഉറ്റവർ തിരിച്ചുവരുമെന്ന പ്രത്യാശ മാത്രമാണ് ഇവരുടെയെല്ലാം ആകെ പിടിവള്ളി. അധികൃതർ കുടിലുകൾ സന്ദർശിക്കുന്നുണ്ട്, കാണാതായവരുടെ കണക്കെടുക്കുന്നുണ്ട്... പക്ഷേ, ഇവരെ എന്ന് തിരിച്ചെത്തിക്കുമെന്നതിൽ വ്യക്തയോ ഉറപ്പോ കിട്ടുന്നില്ല. പള്ളികൾക്ക് മുന്നിലെ തിരുരൂപങ്ങളിൽ മകനും ഭർത്താവിനും സഹോദരനുമൊക്കെയായി കൈയുയർത്തി വാവിട്ടു കരയുന്ന സ്ത്രീകൾ. രക്ഷിച്ചെത്തിയവരുടെ പേരുകൾ അറിയുേമ്പാഴും ആഹ്ലാദപ്രകടനങ്ങൾ അതിരുകവിയില്ല. അയൽവാസിയുടെ ബന്ധുക്കളുടെയോ പേരുകൾക്കായുള്ള കാത്തിരിപ്പ്. ആകാശത്ത് ഹെലികോപ്ടറുകൾ വട്ടമിട്ട് പറക്കുന്നത് കാണാം. അപ്പോഴെല്ലാം ഇവരുടെ മനസ്സുകളിലും പ്രതീക്ഷയുടെ ചിറക് മുളക്കും. വാർത്തകൾക്കായുള്ള കാത്കൂർപ്പിക്കലാണ് പിന്നെ. തീരത്ത് എവിടെയെങ്കിലും ആള് കൂടുന്നത് കണ്ടാലും ഇവരുടെ പ്രതീക്ഷകൾക്ക് കനംവെക്കും. കാത്തിരുന്ന് മടുത്തവർ വെള്ളിയാഴ്ചക്ക് പിന്നാലെ ശനിയാഴ്ചയും നിരത്തിലിറങ്ങി റോഡുപരോധിച്ചായിരുന്നു തങ്ങളുടെ കണ്ണീരിനൊപ്പം പ്രതിഷേധവും അധികാരികളെ ബോധ്യപ്പെടുത്തിയത്. കഴക്കൂട്ടത്തെ േറാഡുപരോധം മണിക്കൂറുകൾ നീണ്ടു. തിരുവല്ലം, കൊച്ചുവേളി, തുമ്പ എന്നിവിടങ്ങളിലും നാട്ടുകാർ റോഡുപരോധിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നടക്കം കാണാതായവരെ തിരുവനന്തപുരത്ത് തിരിച്ചെത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഇവരുടെ കുടുംബങ്ങളും ബന്ധുക്കളും തലസ്ഥാനത്തെത്തുന്നുണ്ട്. കൊല്ലം മുതാക്കരയിലും വാടിയിലുമടക്കം ജോലി ചെയ്യുന്നവരിലും കന്യാകുമാരി, ഇരയിമ്മൻതുറ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story